കോട്ടയം: ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിെൻറ അതിർത്തി പുനർനിർണയം അടക്കം വിഷയങ്ങളിൽ മന്ത്രിയും റവന്യൂ സെക്രട്ടറിയും പോര് തുടരുന്നതിനിടെ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ഡൽഹിയിൽ സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി.സി.പി.െഎ ദേശീയ നിർവാഹകസമിതി യോഗത്തിൽ പെങ്കടുക്കാനെത്തിയതായിരുന്നു കാനം. ഒൗദ്യോഗിക ആവശ്യവുമായി ബന്ധപ്പെട്ട് പി.എച്ച്. കുര്യനും ഡൽഹിയിലുണ്ടായിരുന്നു. ഇതിനിടെയായിരുന്നു കൂടിക്കാഴ്ച.
വകുപ്പിലെ വിവിധ വിഷയങ്ങളെച്ചൊല്ലി മന്ത്രിയും സെക്രട്ടറിയും തമ്മിൽ നിലനിൽക്കുന്ന ഭിന്നതകളിൽ കൂടിക്കാഴ്ചയോടെ മഞ്ഞുരുകിയതായാണ് സൂചന. നീലക്കുറിഞ്ഞി ഉദ്യാനത്തിെൻറ അതിർത്തി പുനർനിർണയ വിഷയത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെടുത്ത തീരുമാനവും ഇക്കാര്യത്തിൽ വനം, റവന്യൂ വകുപ്പുകൾ സ്വീകരിച്ച നടപടികളും സ്വീകരിക്കേണ്ട നിലപാടുകളും റവന്യൂ സെക്രട്ടറി കാനത്തെ ധരിപ്പിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വകുപ്പിനെതിരായി പരാമർശങ്ങളൊന്നും നടത്തിയിട്ടില്ല. ഇത്തരത്തിലുള്ള പ്രചാരണം തെറ്റിദ്ധാരണകളുടെ പുറത്താണ്. യോഗത്തിെൻറ മിനിറ്റ്സ് അടുത്തദിവസം പുറത്തുവരുന്നതോടെ കാര്യങ്ങൾ കൂടുതൽ വ്യക്തമാക്കുമെന്നും കൂടിക്കാഴ്ചയിൽ സെക്രട്ടറി വ്യക്തമാക്കി.
റവന്യൂ-വനം വകുപ്പുകൾ സംയുക്തമായി വേണം തുടർനടപടി സ്വീകരിക്കാൻ. മൂന്നാർ വൈൽഡ് ലൈഫ് വാർഡനും ദേവികുളം സബ് കലക്ടർക്കും വ്യത്യസ്ത റോളുകളാണുള്ളതെന്നും പി.എച്ച്. കുര്യൻ ചൂണ്ടിക്കാട്ടി. ഉദ്യാന വിസ്തൃതി കുറയുമെന്ന തെൻറ പ്രസ്താവന വൈൽഡ് ലൈഫ് വാർഡെൻറ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ്. വ്യാജ പട്ടയങ്ങൾ കണ്ടെത്തുേമ്പാൾ സ്വഭാവികമായും ഭൂമി വിസ്തൃതി കുറയും.
ഇത് പരിശോധിക്കേണ്ടത് ദേവികുളം സബ് കലക്ടറാണ്. വകുപ്പിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും കുര്യൻ വ്യക്തമാക്കി. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ യോഗത്തിെൻറ മിനിറ്റ്സ് തയാറാക്കുമെന്ന് കുര്യൻ ‘മാധ്യമ’ത്തോട് പറഞ്ഞു. കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനവുമായും കുര്യൻ കൂടിക്കാഴ്ച നടത്തി. ഇതിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനും പെങ്കടുത്തു. ഉദ്യാനവിഷയത്തിൽ കേന്ദ്ര ഇടപെടലിെൻറ ആവശ്യമില്ലെന്ന് കുര്യൻ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.