ആലുവ: ഭിന്നശേഷിക്കാരനായ പതിമൂന്നുകാരന് ആദിത്ത് പെരിയാർ നീന്തിക്കടന്നു. ആലുവയിൽ പെരിയാറിന് ഏറ്റവും വീതിയും ആഴവുമേറിയ ഭാഗത്താണ് ആദിത്ത് നീന്തിക്കയറിയത്. വ്യാഴാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് 32 മിനിറ്റുകൊണ്ടാണ് മറുകരയെത്തിയത്. ആലുവ വാളശ്ശേരില്‍ റിവര്‍ സ്വിമ്മിങ് ക്ലബിലെ സജി വാളശ്ശേരിയുടെ കീഴിലായിരുന്നു പരിശീലനം. ജന്മനാ സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത ആദിത്ത് പരിശീലകെൻറ ആംഗ്യത്തിലൂടെയുള്ള നിർദേശങ്ങള്‍ക്കനുസരിച്ചാണ് പരിശീലനം പൂർത്തിയാക്കിയത്.
ആലുവ മുനിസിപ്പല്‍ കൗസിലര്‍ എ.സി. സന്തോഷ് കുമാര്‍ ആശ്രമം കടവില്‍ ഫ്ലാഗ് ഓഫ് ചെയ്തു. ആദിത്ത് പഠിക്കുന്ന കളമശ്ശേരി മൗണ്ട് ടാബോര്‍ സ്കൂള്‍ ചെയര്മാന് അഡ്വ.ജോർജ് സി.വര്‍ഗീസ്, പ്രിന്‍സിപ്പൽ എസ്. രാജം, മറ്റു പൗരപ്രമുഖര്‍ തുടങ്ങിയവര്‍ ചേർന്ന് മണപ്പുറത്ത് സ്വീകരിച്ചു. ഇടപ്പള്ളി വട്ടേക്കുന്നത്ത് ദര്‍ശലോം വീട്ടിൽ മൗഷമി ബാലചന്ദ്രെൻറ മകനാണ് ആദിത്ത്. മുത്തശ്ശി പ്രഭാ ബാലചന്ദ്രനാണ് ആദിത്തിനെ ദിവസവും പരിശീലനത്തിന് കൊണ്ടുവന്നിരുന്നത്.കഴിഞ്ഞ എട്ടു വര്‍ഷമായി 1200ല്‍ അധികം കുട്ടികളെയും നൂറോളം മുതിര്വെരയും സൗജന്യമായി സജി പരിശീലിപ്പിച്ചിട്ടുണ്ട്. ഇതിൽ 278 കുട്ടികളും 35 മുതിർന്നവരും പെരിയാര്‍ നീന്തിക്കടന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.