കാസർകോട്: പെരിയ ഇരട്ടക്കൊലയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തോടെ കേസിലെ പ്രധാന സൂത്രധാരനെന്ന് മരിച്ചവരുടെ ബന്ധുക്കൾ ആരോപിക്കുന്ന കല്യോെട്ട വ്യാപാരി വത്സരാജിന് പൊലീസിെൻറയും സി.പി.എമ്മിെൻറയും സംരക്ഷണം.
ചോദ്യം ചെയ്യാൻ ക്രൈം ബ്രാഞ്ചിന് ലഭിക്കാത്ത വത്സരാജ് കല്യോട്ട് കാഞ്ഞിരടുക്കം റോഡിലെ വീട്ടിൽ ലോക്കൽ പൊലീസ് സംരക്ഷണത്തിലാണ്. ചോദ്യംചെയ്യലിൽ ലോക്കൽ പൊലീസ് ഒഴിവാക്കിയ വത്സരാജ് പൊലീസിെൻറ സംരക്ഷണത്തിൽ ക്രൈം ബ്രാഞ്ച് പരിധിയിലേക്കും എത്തിയില്ല. വീട് കോൺഗ്രസ് പ്രവർത്തകർ ആക്രമിക്കാതിരിക്കാൻ എന്നപേരിൽ ഏർപ്പെടുത്തിയ കാവൽ വത്സരാജിനുകൂടിയുള്ളതായി. കഴിഞ്ഞദിവസം വത്സരാജ് പെരിയ ടൗണിൽ എത്തി സാധനങ്ങൾ വാങ്ങി മടങ്ങിയതായി നാട്ടുകാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
കൊല്ലപ്പെട്ട കൃപേഷിെൻറ പിതാവ് കൃഷ്ണൻ ഏറ്റവും കൂടുതൽ കുറ്റപ്പെടുത്തിയത് വത്സരാജിനെയാണ്. ‘‘വത്സരാജ് പണം നൽകിയാണ് മകനെ കൊലപ്പെടുത്തിയതെ’’ന്നാണ് മാധ്യമങ്ങൾക്കു മുന്നിൽ കരഞ്ഞ് പറഞ്ഞത്. സംഭവത്തിനു മൂന്നുമാസം മുമ്പ് നടന്ന യു.ഡി.എഫ് ഹർത്താലിനു തലേന്ന് കൃപേഷ് ‘‘നാളെ കടയടക്കണം’’ എന്ന് വത്സരാജിനോട് പറഞ്ഞിരുന്നതായി പിതാവ് ക്രൈം ബ്രാഞ്ചിന് മൊഴിനൽകിയിരുന്നു.
അടുത്തദിവസം കടയടക്കാൻ പോയപ്പോൾ ‘‘ഇപ്പോൾ നീ അടപ്പിച്ചോ, നിന്നെ കാണിച്ചുതരാം’’ എന്നും പറഞ്ഞിരുന്നതായും പിതാവ് കൂട്ടിച്ചേർത്തു. ക്രൈം ബ്രാഞ്ചിനു മുന്നിൽ ഏറ്റവും കൂടുതൽ മൊഴിനൽകപ്പെട്ട പേരാണ് വത്സരാജിെൻറയും ശാസ്താ ഗംഗാധരെൻറയും. ഇതിൽ വത്സരാജിനെതിരായ പഴുതുകൾ അടക്കാനാണ് സി.പി.എം നീക്കം.
ശാസ്താ ഗംഗാധരൻ പ്രതിയായാലും വത്സരാജ് പ്രതിയാകരുതെന്നാണ് നിലപാട്. സാമ്പത്തികസ്രോതസ്സ് എന്നനിലയിൽ മാത്രമല്ല, പാരമ്പര്യ കമ്യൂണിസ്റ്റ് തറവാട്ടിൽ നിന്നുള്ളയാളുകൂടിയാണ് വത്സരാജ്. വത്സരാജിെൻറ പിതാവ് മുത്തുനായർ ആദ്യകാല കമ്യൂണിസ്റ്റ് നേതാവാണ്. ഇ.എം.എസും എ.കെ.ജിയും വന്ന വീടാണ് വത്സേൻറതെന്ന് അവകാശപ്പെടുന്നു. വത്സരാജിെൻറ പിതാവിെൻറ പേരിലാണ് കല്യോട്ട് പാർട്ടി ഒാഫിസ്. അത് ഇരട്ടക്കൊലയെ തുടർന്നുള്ള സംഘർഷത്തിൽ തകർക്കപ്പെട്ടു.
അതിനിടെ ശാസ്താ കുടുംബത്തിലെ ഒരു വണ്ടികൂടി കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം മൂന്നു വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത കല്യോട്ട് തന്നിത്തോട്ട് താഴെ റോഡിൽ പുരുഷോത്തമൻ എന്നയാളുടെ വീടിനടുത്ത് ഒളിപ്പിച്ചനിലയിൽ കെ.എൽ.60 ജി 3504 ടവേര കണ്ടെത്തി. ക്രൈം ബ്രാഞ്ച് സംഘവും വിരലടയാള വിദഗ്ധരും നാലു വാഹനങ്ങളിലെയും വിരലടയാളം പരിശോധിച്ച് കസ്റ്റഡിയിലെടുത്തു.
ഇതോടെ കേസിൽ കസ്റ്റഡിയിലെടുത്ത വാഹനങ്ങൾ എട്ടായി. ഇതിൽ രണ്ടു ബൈക്കുകളിൽ ഒന്ന് കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും സഞ്ചരിച്ചതാണ്. ഇനി അന്വേഷിക്കുന്നത് ശാസ്താ ഗംഗാധരെൻറ ബന്ധു മുരളി ഒാടിച്ച ഇയോൺ കാറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.