കാസർകോട്: പെരിയ കല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ ്പെടുത്തിയ കേസിൽ സി.പി.എം ഏരിയ സെക്രട്ടറി കെ. മണികണ്ഠനെ പ്രതിചേർക്കില്ല. മണികണ് ഠനെ ചോദ്യംചെയ്ത ക്രൈംബ്രാഞ്ചിന് പ്രതിയാക്കാൻ മാത്രം തെളിവുകൾ ലഭിച്ചിട്ടില്ല. പ് രതികളെ രക്ഷപ്പെടാനും തെളിവുകൾ നശിപ്പിക്കാനും മണികണ്ഠൻ സഹായിച്ചുവെന്നതാണ് ആ രോപണം. കൃത്യം നടന്നശേഷം പ്രതികൾ സി.പി.എമ്മിെൻറ ഉദുമ ഏരിയ കമ്മിറ്റിക്കു കീഴിൽ വരു ന്ന വെളുത്തോളി പ്രദേശത്ത് എത്തിച്ചേർന്നു.
അവിടെെവച്ചാണ് വസ്ത്രങ്ങൾ മാറിയതും രക്തം പുരണ്ട വസ്ത്രം നശിപ്പിച്ചതും. കേസ് സി.ബി.െഎയെ ഏൽപിക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിെൻറയും ശരത്ലാലിെൻറയും അച്ഛൻമാർ സമർപ്പിച്ച ഹരജി തള്ളണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം. പ്രദീപ് ഹൈകോടതിയിൽ സമർപ്പിച്ച താൽക്കാലിക റിപ്പോർട്ടിൽ ഏരിയ സെക്രട്ടറി മണികണ്ഠെൻറ പേര് പ്രത്യേകം പരാമർശിച്ചിരുന്നു.
പ്രതികൾ വെളുത്തോളിയിലെത്തിയപ്പോൾ ‘ബാലകൃഷ്ണൻ, ഗോപൻ, മണികണ്ഠൻ (സി.പി.എം ഏരിയ സെക്രട്ടറി) എന്നിവർ സ്ഥലത്ത് എത്തി’യെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇതിന് മണികണ്ഠൻ നൽകിയ മറുപടി താൻ അവിടെയെത്തിയത് യാദൃച്ഛികമായിെട്ടന്നാണ്.
ജനുവരി 24ന് നടക്കുന്ന തെൻറ വീടിെൻറ ഗൃഹപ്രവേശത്തിൽ പെങ്കടുപ്പിക്കുന്നതിന് കൃത്യം നടന്ന ജനുവരി 17ന് രാത്രി കൂടാനത്തെ സദാശിവ അഡിഗയെ കണ്ട് രാത്രി 8.30ന് വീട്ടിലേക്ക് വരുേമ്പാൾ വെളുത്തോളിയിൽ ആളുകൂടി നിൽക്കുന്നതു കണ്ട് അവിടെയെത്തുകയായിരുന്നു. ഇതുമായി ബന്ധെപ്പട്ട് ഫോണിൽ ആരും ബന്ധപ്പെട്ടിട്ടിെല്ലന്ന് മണികണ്ഠൻ മൊഴിനൽകി.
മണികണ്ഠെൻറ മൊഴികൾ ക്രൈംബ്രാഞ്ച് മുഖവിലക്കെടുത്തുവെന്നാണ് പ്രാഥമിക നിഗമനം. പെരിയ ഇരട്ടക്കൊല കേസ് 12 പ്രതികളിൽ അവസാനിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിെൻറ നീക്കം. ഇതിൽ പെരിയയിലെ ചുമട്ടുതൊഴിലാളി സുബീഷിനെ മാത്രമാണ് അറസ്റ്റ്ചെയ്യാനുള്ളത്. ഇയാൾ ഗൾഫിലേക്ക് കടന്നിരിക്കുകയാണ്. സംഭവത്തിൽ ലോക്കൽ പൊലീസ് പിടിയിലായ സുബീഷിനെ, കേസിൽ ഉൾപ്പെട്ടിട്ടില്ല എന്ന മറ്റുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ വിട്ടയക്കുകയായിരുന്നു.
തുടർന്ന് മൂന്നുദിവസം പെരിയയിൽ ചുമട്ടുതൊഴിലിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ കുടുങ്ങുമെന്നുറപ്പായതോടെ സുബീഷ് സ്ഥലംവിടുകയായിരുന്നു. ഇയാൾ വിദേശത്താണെന്ന റിപ്പോർട്ടാണ് ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.