നിലമ്പൂർ: പ്രളയബാധിതരെ സഹായിക്കാൻ പീപ്പിൾസ് ഫൗണ്ടേഷൻ ഒരുക്കിയ ‘പീപ്പിൾസ് ഫ്രീ സ ൂപ്പർ മാർക്കറ്റ്’ പോത്തുകല്ലിൽ മന്ത്രി എ.കെ. ബാലൻ ഉദ്ഘാടനം ചെയ്തു. പ്രളയബാധിതരെ സഹാ യിക്കാനുള്ള ഇത്തരം ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാ മി സംസ്ഥാന അസിസ്റ്റൻറ് അമീർ പി. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
പി.വി. അൻവർ എം. എൽ.എ, മലപ്പുറം ജില്ല കലക്ടർ ജാഫർ മലിക്, അസി. കലക്ടർ അരുൺ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.പി. സുഗതൻ, സർക്കിൾ ഇൻസ്പെക്ടർ മനോജ് പറയട്ട, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ അബൂബക്കർ കരുളായി, പഞ്ചായത്തംഗം സുലൈമാൻ ഹാജി എന്നിവർ സംബന്ധിച്ചു.
പീപ്പിൾസ് ഫൗണ്ടേഷൻ സെക്രട്ടറി എം. അബ്ദുൽ മജീദ് സ്വാഗതവും എം.ഐ. അനസ് മൻസൂർ നന്ദിയും പറഞ്ഞു. പ്രളയബാധിതർക്കായി പീപ്പിൾസ് ഫൗണ്ടേഷൻ ശേഖരിച്ച സാധനസാമഗ്രികളാണ് മാർക്കറ്റിൽ സൗജന്യമായി വിതരണം ചെയ്യുന്നത്.
നേരത്തെ തെരഞ്ഞെടുക്കപ്പെട്ട, ടോക്കൻ നൽകിയ കുടുംബങ്ങൾക്കാണ് സാധനങ്ങൾ ലഭിക്കുക. മാർക്കറ്റിലൂടെ സാധനങ്ങൾ നൽകി സഹകരിക്കാൻ താൽപര്യമുള്ളവർ 9946318054, 9947505558 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
50 വീടുകള്‍ നിര്‍മിച്ചുനല്‍കും
എടക്കര: പോത്തുകല്ലിലും മേപ്പാടിയിലും പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട 50 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചുനല്‍കുമെന്ന് പീപ്പിള്‍സ് ഫൗണ്ടേഷന് ചെയര്മാന് പി. മുജീബ്റഹ്മാന്‍ അറിയിച്ചു. പോത്തുകല്ലില്‍ സര്‍വകക്ഷിയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോത്തുകല്ലിലും മേപ്പാടിയിലുമായി 25 വീതം വീടുകളാണ് നിര്‍മിക്കുക. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളില്‍ 550 ചതുരശ്ര അടിയിലാകും വീട് നിര്‍മിക്കുക.
വണ്ടൂര്‍ കരുണാലയപ്പടിയിലെ സ്വകാര്യവ്യക്തി വീട് നിര്‍മിക്കാന്‍ അനുയോജ്യമായ രണ്ടേക്കര്‍ ഭൂമി പീപ്പിള്‍സ് ഫൗണ്ടേഷന് വിട്ടുനല്‍കിയതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.