പണിക്കൻകുടി കൊലപാതകം: പ്രതി ബിനോയ് പിടിയിൽ

ഇടുക്കി: പണിക്കൻകുടിയിൽ യുവതിയെ കൊന്ന് അടുപ്പിൽ കുഴിച്ചിട്ട പ്രതി ബിനോയിയെ പൊലീസ് പിടികൂടി. ദിവസങ്ങളായി ഒളിവിലായിരുന്ന ഇയാളെ പെരിഞ്ചാംകുട്ടിയിൽ നിന്നാണ് പിടികൂടിയത്. വെള്ളത്തൂവൽ പൊലീസാണ് പ്രതിയെ പിടികൂടിയത്.

20 ദിവസങ്ങളായി ഇയാൾ ഒളിവിലാണ്. രണ്ടു സുഹൃത്തുക്കളുമായും ഒരു പൊലീസുദ്യോഗസ്ഥനുമായും ടെലിഫോണിൽ ഇയാൾ സംസാരിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ബിനോയി ഉള്ള സ്ഥലത്തെക്കുറിച്ച് സൂചന ലഭിച്ചത്.

ദിവസങ്ങളായി പൊലീസിനെ സമർഥമായി കബളിക്കുകയായിരുന്നു ഇയാൾ. ബിനോയിയുടെ മൊബൈൽ ടവർ ലൊക്കേഷൻ അനുസരിച്ച് പാലക്കാട്, പൊള്ളാച്ചി എന്നിവിടങ്ങളിലും പൊലീസ് തെരച്ചിൽ നടത്തിയിരുന്നു.

ബിനോയയിയുടെ വീടിന്റെ അടുക്കളയിലാണ് സിന്ധുവിന്‍റെ മൃതദേഹം കുഴിച്ചിട്ടിരുന്നത്. കൊലനടന്ന ഓഗസ്റ്റ് 12ന് മുൻപ് സിന്ധുവും ബിനോയും തമ്മിൽ വാക്ക്തര്‍ക്കമുണ്ടായതായി ഇളയമകനും വെളിപ്പെടുത്തിയിരുന്നു. ഇടുക്കി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള മൂന്ന് സംഘങ്ങളാണ് ഇയാളെ അന്വേഷിക്കുന്നത്.

Tags:    
News Summary - Panikankudi murder: Accused Binoy arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.