കൊച്ചി: പാലാരിവട്ടം മേൽപാലം നിർമാണ കരാർ ആർ.ഡി.എസ് കമ്പനിക്ക് ലഭ്യമാക്കാൻ ടെൻഡറിലും ടെൻഡർ രജിസ്റ്ററിലും കൃത്രിമം കാട്ടിയെന്ന് സംശയിക്കുന്നതായി ഹൈകോടതി. വിജിലൻസ് നൽകിയ വിശദാംശങ്ങൾ പരിശോധിച്ചാണ് ജസ്റ്റിസ് സുനിൽ തോമസിെൻറ നിരീക്ഷണം. ടെൻഡറുമായി ബന്ധപ്പെട്ട രേഖകളിലുണ്ടായിട്ടുള്ള പ്രകടമായ വ്യത്യാസം നിസ്സാരമായി കാണാനാവില്ലെന്നും കോടതി വാക്കാൽ പറഞ്ഞു. 47.68 കോടിയുടെ ടെൻഡറാണ് ആർ.ഡി.എസ് നൽകിയതെങ്കിലും റിബേറ്റ് റേറ്റെന്ന പേരിൽ കോടികൾ ഇളവ് ചെയ്ത് 41.27 കോടിയാക്കി തിരുത്തി ഇവർക്ക് തന്നെ ടെൻഡർ ഉറപ്പിക്കാൻ സഹായിച്ചുവെന്നാണ് വിജിലൻസ് ഹൈകോടതിയെ അറിയിച്ചത്.
കേസിലെ നാലാം പ്രതിയും മുൻ പൊതുമരാമത്ത് മന്ത്രിയുമായിരുന്ന ടി.ഒ. സൂരജ് അടക്കം നാല് പ്രതികളുടെ ജാമ്യ ഹരജി പരിഗണിക്കുേമ്പാഴാണ് വിജിലൻസ് ഇക്കാര്യം കോടതിയെ അറിയിച്ചത്. പാലം നിർമാണത്തിന് 30.91 േകാടിയും അനുബന്ധ ജോലികൾക്കായി 16.78 കോടിയും ഉൾപ്പെടെ ആകെ 47.68 കോടിയാണ് ആർ.ഡി.എസ് ക്വാട്ട് ചെയ്തിരുന്നതെന്നാണ് ടെൻഡറിൽ കാണുന്നത്. അതേസമയം, ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് 42 കോടിയാണ് ക്വാട്ട് ചെയ്തത്. യഥാർഥത്തിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്ത ചെറിയാൻ വർക്കി കൺസ്ട്രക്ഷനാണ് നിർമാണ അനുമതി നൽകേണ്ടത്. എന്നാൽ, റിബേറ്റ് എന്ന പേരിൽ 13.43 ശതമാനം തുക കൂടി കുറച്ച് ആർ.ഡി.എസിെൻറ തുക 41.27ൽ എത്തിക്കുകയും അവർക്ക് ടെൻഡർ അനുവദിക്കുകയുമായിരുന്നു. റിബേറ്റ് തുകയും ഇളവ് കഴിഞ്ഞുള്ള തുകയും രേഖപ്പെടുത്തിയത് താഴെ ഭാഗത്ത് കൂട്ടിച്ചേർത്ത നിലയിലാണ്. ടെന്‍ഡര്‍ തുറക്കുമ്പോള്‍ തുക രേഖപ്പെടുത്തുന്ന രജിസ്റ്ററിലും ഇതിന് അനുസൃതമായി തിരുത്തല്‍ വരുത്തിയിട്ടുണ്ട്. പക്ഷെ, ടെന്‍ഡറിലെ തിരുത്തിയ തുകയും രജിസ്റ്ററിലെ തിരുത്തിയ തുകയും തമ്മില്‍ വ്യത്യാസമുണ്ട്.
മാത്രമല്ല, ടെന്‍ഡര്‍ രജിസ്റ്ററില്‍ മറ്റു കമ്പനികളുടെ തുക രേഖപ്പെടുത്തിയ കൈയക്ഷരത്തിലല്ല ആർ.ഡി.എസിെൻറ വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ടെൻഡർ നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെ എഴുതിച്ചേർത്തതാണെന്ന് വ്യക്തമാണെന്ന് വിജിലൻസ് കോടതിയെ ധരിപ്പിച്ചു. ആർ.ഡി.എസിെൻറ ടെൻഡറിലും രജിസ്റ്ററിലും കൂട്ടിച്ചേർക്കലും തിരുത്തലുകളുമുണ്ട്. ആർ.ഡി.എസിന് ടെൻഡർ ഉറപ്പിച്ചു നൽകാൻ രേഖകളിൽ കൃത്രിമം കാട്ടിയതായി ഇതിൽനിന്ന് വ്യക്തമാണെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടി.
കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെൻറ് കോര്‍പറേഷനിലെയും (ആർ.ബി.ഡി.സി.കെ) കിറ്റ്കോയിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരാവാം ഇതിന് പിന്നില്‍. ആർ.ഡി.എസിന് വേണ്ടി മേല്‍പാലത്തിെൻറ രൂപരേഖ തയാറാക്കിയ ബംഗളൂരുവിലെ നാഗേഷ് കണ്സള്ട്ടന്സിെൻറ മുന്‍കാല പ്രവര്‍ത്തനങ്ങളുടെ വിവരം ടെന്‍ഡറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും വ്യവസ്ഥ പ്രകാരം അത് തള്ളിയില്ല. ഇത് കിറ്റ്കോയും അംഗീകരിച്ചു. ടെന്‍ഡര്‍ നല്കുമ്പോള് മൊത്തം തുക പറയണമെന്ന വ്യവസ്ഥ ലംഘിച്ച് ആർ.ഡി.എസ് കമ്പനിക്കുവേണ്ടി ശതമാനക്കണക്കിലാണ് തിരുത്തൽ പോലുമുള്ളത്.
മൊബിൈലസേഷന് അഡ്വാന്‍സ് ആർ.ബി.ഡി.സി.കെക്കു നല്‍കുന്നതിന് പകരം കരാറുകാരന് നേരിട്ട് നല്കാന് നിര്‍ദേശിച്ചത് ടി.ഒ സൂരജാണ്. ഇത് ആർ.ബി.ഡി.സി.കെക്കും നഷ്ടമുണ്ടാക്കി. മൊബിൈലസേഷന് അഡ്വാന്‍സ് 30 ശതമാനം വെച്ച് തിരിച്ചുപിടിക്കണമെന്നായിരുന്നു കരാറിലെ വ്യവസ്ഥ. കേരള റോഡ് ഫണ്ട് ബോര്‍ഡ് ജനറല്‍ മാനേജറും സി.ഇ.ഒയും എതിര്‍ത്തിട്ടും ഇത് 10 ശതമാനമാക്കിയത് സൂരജാണെന്ന് വിജിലൻസ് ചൂണ്ടിക്കാട്ടി. തുടർന്നാണ് കോടതിയുടെ നിരീക്ഷണമുണ്ടായത്. മൊബിലൈസേഷന്‍ അഡ്വാന്‍സ് കമ്പനിക്ക് നേരിട്ടു നല്‍കാനായത് എങ്ങനെയാണെന്നും കോടതി ആരാഞ്ഞു. തുടർന്ന് ഹരജി വീണ്ടും വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.