പാലക്കാട്: തീപിടിത്തത്തിെൻറ യഥാർഥ കാരണം കണ്ടെത്താൻ കൂടുതൽ പരിശോധനകൾ ആവശ്യമാണെന്ന് ജില്ല ഫയർ ഒാഫിസർ അരുൺ ഭാസ്കർ 'മാധ്യമ'ത്തോട് പറഞ്ഞു. സമീപത്തെ വൈദ്യുതി വകുപ്പിെൻറ ട്രാൻസ്ഫോർമറിൽ ഷോർട്ട് സർക്യൂട്ടുണ്ടായി തീപടർന്നതാകാൻ സാധ്യതയില്ല.
തീപിടിത്തത്തിന് കാരണമായതെന്തെന്ന് വ്യക്തമാകാൻ കൂടുതൽ പരിശോധന ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി വകുപ്പ് വിദഗ്ധ സംഘവും ഫയർഫോഴ്സും സംയുക്തമായി നടത്തിയ പ്രാഥമിക പരിശോധനയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായതായി കണ്ടെത്താനായിട്ടില്ല. പ്രവർത്തിക്കുന്നതിനിടെ ചൂടായ ഫാനിൽനിന്ന് തീപടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. പഴക്കമുള്ള കെട്ടിടങ്ങൾ പുതുക്കി ഹോട്ടലാക്കി മാറ്റുകയായിരുന്നുവെന്ന് അരുൺ ഭാസ്കർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.