സംഘ്പരിവാറിെൻറ ബൗദ്ധിക മുഖത്തിന് വീണ്ടും പത്മപുരസ്കാരം 

തിരുവനന്തപുരം:  സംഘ്പരിവാർ പ്രസ്ഥാനത്തിെൻറ ബൗദ്ധികമുഖമായ പി. പരമേശ്വരന് വീണ്ടും പത്മപുരസ്കാരം. ആലപ്പുഴ ചേര്‍ത്തലയിലെ മുഹമ്മയില്‍ ചാരമംഗലം താമരശ്ശേരിയില്‍ പരമേശ്വരന്‍ ഇളയതിെൻറയും സാവിത്രി അന്തര്‍ജനത്തിെൻറയും ഇളയമകനായി  1926ൽ ജനിച്ച ഭാരതീയ വിചാരകേന്ദ്രം അധ്യക്ഷൻ പി. പരമേശ്വരന് വർഷങ്ങൾക്കുമുമ്പ് പത്മശ്രീ പുരസ്കാരം നൽകി കേന്ദ്രസർക്കാർ ആദരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പത്മവിഭൂഷൺ അദ്ദേഹത്തെ തേടിയെത്തുന്നത്. 

വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ ഭാരതതീര്‍ത്ഥാടനം നടത്തിയ പി. പരമേശ്വരൻ ശ്രീരാമകൃഷ്ണമിഷനില്‍നിന്ന് ദീക്ഷ സ്വീകരിച്ചു. തുടർന്ന് രാഷ്ട്രീയ സ്വയംസേവക സംഘം അംഗമായി. സംഘത്തിെൻറ രണ്ടാമത്തെ സര്‍സംഘചാലക് ഗോള്‍വാക്കറെ കാണാനിടയായത് അദ്ദേഹത്തിെൻറ ജീവിതത്തിൽ വഴിത്തിരിവായി. ഗാന്ധി വധത്തെതുടര്‍ന്ന് സംഘത്തെ നിരോധിച്ചപ്പോള്‍ ജയിലില്‍ പോകേണ്ടിവന്നു. തുടര്‍ന്ന് ആര്‍.എസ്.എസ് പ്രചാരകനായി ചങ്ങനാശ്ശേരിയിലും കൊല്ലത്തും  നിയോഗിക്കപ്പെട്ടു. പിന്നീട് പ്രവര്‍ത്തനമേഖല കോഴിക്കോട് കേന്ദ്രീകരിച്ച് മലബാറിലേക്ക് മാറ്റി. ഇക്കാലത്താണ് ‘കേസരി’ വാരിക  തുടക്കം കുറിച്ചത്. ‘കേസരി’യുടെ പത്രാധിപരായി. 

1958ല്‍ ഭാരതീയ ജനസംഘത്തിെൻറ സംസ്ഥാന സംഘടനാ സെക്രട്ടറിയായി. ഒമ്പതുവര്‍ഷം ആ പദവിയില്‍ തുടര്‍ന്നു. 1967ല്‍ കോഴിക്കോട് ചേര്‍ന്ന ജനസംഘത്തിെൻറ ദേശീയ സമ്മേളനത്തില്‍ ദേശീയ സെക്രട്ടറിമാരില്‍ ഒരാളായി തെരഞ്ഞെടുക്കപ്പെടുകയും ആറ്  കഴിഞ്ഞപ്പോള്‍ പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനുമായി. ഈ പദവിയിലിരിക്കെയാണ് ഇന്ദിര ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതും അതില്‍ പ്രതിഷേധിച്ച്  അറസ്റ്റ് വരിച്ചതും തടവനുഭവിച്ചതും. 1982ല്‍ തിരിച്ചെത്തിയതുമുതല്‍ ഭാരതീയ വിചാരകേന്ദ്രത്തിെൻറ ഡയറക്ടര്‍ എന്ന ചുമതല വഹിക്കുന്നു. ഒപ്പം കന്യാകുമാരി വിവേകാനന്ദകേന്ദ്രത്തിെൻറ അധ്യക്ഷപദവിയും.

Tags:    
News Summary - P Parameswaran Padmavibhushan-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.