കോട്ടയം: കോഴിക്കോട് പറമ്പിൽക്കടവ് എം.എം.എം യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയും ഭിന്നശേഷിക്കാരനുമായ എം.എം. അനുഗ്രഹിനെയും സഹപാഠി ഫാത്തിമ ബിസ്മിയെയും മലങ്കര ഓർത്തഡോക്സ് സഭ ആദരിക്കും. സെറിബ്രൽ പാൾസി ബാധിച്ച് നടക്കാൻ കഴിയാതായ അനുഗ്രഹിനെ സ്കൂളിൽ എല്ലാ കാര്യങ്ങളിലും സഹായിക്കുന്നത് ഫാത്തിമയാണ്. ഇവരുടെ സൗഹൃദത്തെക്കുറിച്ചറിഞ്ഞ് ഒാർത്തേഡാക്സ് സഭ അധ്യക്ഷൻ മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ അവരെ സന്ദർശിച്ചിരുന്നു.
മഠത്തിപറമ്പിൽ മണികണ്ഠൻ-സുധ ദമ്പതികളുടെ മകനാണ് അനുഗ്രഹ്. പൂതങ്ങര മുഹമ്മദാലി-നസീമ ദമ്പതികളുടെ മകളാണ് ഫാത്തിമ. ഇൗ മാസം 15ന് ഉച്ചക്ക് രണ്ടിന് കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തിൽ വിദ്യാർഥി പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിൽ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ അധ്യക്ഷത വഹിക്കും. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. അനുഗ്രഹിനും ഫാത്തിമക്കും അഞ്ചുലക്ഷം രൂപയുടെ സമ്മാനം കാതോലിക്ക ബാവ നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.