തിരുവല്ല: വിവാഹിതയായ യുവതിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽപോയ ഓർത്തഡോക്സ് സഭ വൈദികർ ബുധനാഴ്ച കീഴടങ്ങിയേക്കുമെന്ന് സൂചന. കേസിൽ ഉൾപ്പെട്ട എബ്രഹാം വർഗീസ്, ജോബ് മാത്യു, ജയ്സ് കെ. ജോർജ്, ജോൺസൺ പി. മാത്യു എന്നിവർ ഹൈകോടതിയിൽ നൽകിയ മുൻകൂർ ജാമ്യ ഹരജിയിൽ വിധി പറയുന്നത് ബുധനാഴ്ചത്തേക്ക് മാറ്റിയ സാഹചര്യത്തിലാണിത്.
കോടതി തീരുമാനത്തിന് കാക്കുകയാണ് ഇവർ. വിധി പ്രതികൂലമായാൽ തിരുവല്ല ക്രൈംബ്രാഞ്ച് ഓഫിസിലോ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെയോ ആവും കീഴടങ്ങൽ. വൈദികരുടെ ജാമ്യ ഹരജി തിങ്കളാഴ്ച ഹൈകോടതി പരിഗണിച്ചിരുന്നു. ഹരജി തള്ളിയാൽ തിങ്കളാഴ്ച ഉച്ചയോടെ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം പരന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.