ഓപറേഷന്‍ തൂഫാന്‍: രണ്ടാംഘട്ടം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ

കോഴിക്കോട്: പൊതുജനങ്ങളിൽനിന്ന് ഏറെ സ്വീകാര്യത ലഭിച്ച ഓപറേഷന്‍ തൂഫാന്റെ രണ്ടാംഘട്ടം തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ മാസം 28 മുതൽ ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കാലിക്കറ്റ് പ്രസ് ക്ലബിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പൊലീസിന്റെ തൂഫാൻ സ്ട്രൈക്കിന്റെ വാരിയർ വിജയം ഗ്രാമങ്ങളിലേക്കും വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി തദ്ദേശ വകുപ്പിന്റെ സഹകരണത്തോടെയാണ് രണ്ടാംഘട്ട പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി 28ന് എല്ലാം തദ്ദേശ സ്ഥാപനങ്ങളിലും ‘തൂഫാന്‍ തദ്ദേശതല പ്രഖ്യാപനവും തൂഫാന്‍ കമ്മിറ്റി’ രൂപവത്കരണവും നടക്കും.

1200 തദ്ദേശ സ്ഥാപനങ്ങളിലും തൂഫാന്‍ പതാക ഉയര്‍ത്തിയാണ് രണ്ടാംഘട്ടത്തിന് തുടക്കം കുറിക്കുക. ഇതിന്റെ ഭാഗമായി വാര്‍ഡ് തലങ്ങളില്‍ പ്രത്യേക ‘തൂഫാന്‍ സമിതികള്‍’ രൂപവത്കരിക്കും. എല്ലാ പഞ്ചായത്തുകളിലും നഗരസഭയിലും ഉള്‍പ്പടെ 1034 തൂഫാന്‍ സമിതികളാണ് രൂപവത്കരിക്കുക. സ്‌പെഷല്‍ തൂഫാന്‍ ഗ്രാമസഭകളും രൂപവത്കരിക്കും. എല്ലാ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി 21000 വാര്‍ഡുകളിലാണ് സ്‌പെഷല്‍ തൂഫാന്‍ ഗ്രാമസഭകള്‍ സംഘടിപ്പിക്കും. നോഡല്‍ തൂഫാന്‍ വാരിയേഴ്‌സിനെ തെരഞ്ഞെടുക്കുകയും അവര്‍ക്ക് ബാഡ്ജ് വിതരണം ചെയ്യുകയും ചെയ്യും. പരിശോധനകള്‍ക്കും മറ്റുമായി എല്ലാ വാര്‍ഡുകളിലും ബീറ്റ് പൊലീസ് ഉണ്ടാകും.

ത്രിതലപഞ്ചായത്തുകള്‍, കുടുംബശ്രീ, ആശാവര്‍ക്കര്‍മാര്‍, ഹരിത കർമസേനാംഗങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, റസിഡന്റ് അസോസിയേഷനുകള്‍ ഉള്‍പ്പടെയുള്ളവയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുക. മയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധം ഉറപ്പാക്കുകയും വാര്‍ഡുതല ജാഗ്രത സമിതികളെ ഇതിന് പ്രാപ്തമാക്കുകയുമാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കുമെന്നും മോര്‍ഫിങ് അടക്കമുള്ള കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ ജനങ്ങളെ നേരിട്ട് തൊടുന്ന, കാലം ആവശ്യപ്പെടുന്ന വേട്ടയാണ് ഓപറേഷന്‍ തൂഫാനിലൂടെ നടക്കുന്നതെന്ന് മന്ത്രി കെ.എം. ഷാജി പറഞ്ഞു. തൂഫാന്റെ ഭാഗമായി പഞ്ചായത്തുകളിൽ ഡീ അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുന്നതിന് ഭേദഗതികൾ ഉടൻ കൊണ്ടുവരും. എല്ലാ സ്കൂളുകളിലും സൈക്കോളജിസ്റ്റുകളുടെ സേവനം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്തസമ്മേളനത്തില്‍ എം.കെ. രാഘവന്‍ എം.പി, ഉത്തരമേഖലാ ഐ.ജി പുട്ടവിലമാദിത്യ, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി കെ. കാര്‍ത്തിക്, സിറ്റി പൊലീസ് കമീഷണര്‍ എ.പി. ഷൗക്കത്തലി എന്നിവര്‍ സംബന്ധിച്ചു. 

Tags:    
News Summary - Operation Toofan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.