തിരുവനന്തപുരം: രാഷ്ട്രീയത്തിരക്കിലേക്ക് നീങ്ങും മുമ്പ് പിറന്നാൾ ദിനത്തിൽ ഉമ്മൻ ചാണ്ടി കുടുംബാംഗങ്ങേളാടൊപ്പം ഒാടിയെത്തിയത് അർബുദ രോഗികൾക്കരികിലേക്ക്. ഗൺമാനെയടക്കം ഒഴിവാക്കിയാണ് ഉള്ളൂരിലെ കാരുണ്യ ഗൈഡൻസ് സെൻററിലെത്തിയത്.
അവർക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച്, കുർബാനയിൽ പെങ്കടുത്താണ് മടങ്ങിയത്. ഭാര്യ മറിയാമ്മ, മക്കളായ മറിയ, ചാണ്ടി ഉമ്മൻ എന്നിവർ മാത്രമാണ് ഒപ്പമുണ്ടായിരുന്നത്. പിറന്നാൾ ദിനത്തിലെ ഏക വിശേഷമായിരുന്നു ഉള്ളൂരിെല ചടങ്ങ്.
കുടുംബാംഗങ്ങൾ വീട്ടിലേക്ക് മടങ്ങിയതോടെ പതിവുപോലെ ഉമ്മൻ ചാണ്ടി തിരക്കിലേക്കൊഴുകി. കെ.പി.സി.സി ആസ്ഥാനത്ത് ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണ ചടങ്ങിനെത്തുേമ്പാൾ, പ്രവർത്തകർ കേക്കുമായി എത്തി.
സമൂഹ പ്രാർഥനയിലും മറ്റും പെങ്കടുത്ത് തിരുവനന്തപുരത്തെ പുതുപ്പള്ളി വീട്ടിലേക്ക്. യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ കൊണ്ടുവന്ന പിറന്നാൾ കേക്ക് കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ മുറിച്ചു. പിന്നീട് യു.ഡി.എഫ് യോഗത്തിൽ പെങ്കടുക്കാൻ കൊല്ലത്തേക്ക്. രാത്രി ഡൽഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.