മലപ്പുറം: എടവണ്ണപ്പാറ ഓമാനൂർ ചെത്തുപാലത്ത് വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമമെന്നാരോപിച്ച് രണ്ട് യുവാക്കളെ മർദിച്ച സംഭവത്തിൽ മൂന്നുപേർ കൂടി അറസ്റ്റിൽ. ഓമാനൂർ സ്വദേശികളായ വടക്കേത്തൊടി കെ. ഉമ്മർ (46), പള്ളിപ ുറായി കുരുണികുളവൻ വി.കെ. സിദ്ദീഖ് (50) തടപ്പറമ്പ പള്ളിയാളി വീട്ടിൽ മുഹമ്മദ് റഫീഖ് (32) എന്നിവെരയാണ് മലപ്പുറം ഡിൈവ.എസ്.പി പി.പി. ഷംസിെൻറ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇതോടെ അറസ്റ്റിലായവരുെട എണ്ണം ആറായി. സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിച്ച് പിടികൂടിയ രണ്ടുപേെര ചോദ്യംചെയ്ത േശഷം വിട്ടയച്ചു. സി.സി.ടി.വി-മൊബൈൽ ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം. ആക്രമണത്തിനിരയായ യുവാക്കളുടെയും നാട്ടുകാരുടെയും മൊഴിയും എടുത്തിട്ടുണ്ട്. അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
ആക്രമണത്തിൽ നേരിട്ട് പങ്കുവഹിച്ചെന്ന് കരുതുന്ന പത്തോളം പേെരക്കുറിച്ച് പൊലീസിന് ബുധനാഴ്ച തന്നെ സൂചന ലഭിച്ചിരുന്നു. കൂടുതൽ സി.സി.ടി.വി ദൃശ്യങ്ങളും മൊബൈൽ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുേപായെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിലൂെട നടത്തിയ പ്രചാരണവും അന്വേഷിക്കുന്നുണ്ട്. പരീക്ഷ പേപ്പർ ലഭിക്കുമെന്ന പേടിയിൽ സ്കൂളിലേക്ക് പോകാതിരിക്കാനായാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതായി പറഞ്ഞതെന്ന് കുട്ടി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.