കോട്ടയം: ലൈംഗിക പീഡന കേസിൽ ബിഷപ് ഫ്രാേങ്കാ മുളയ്ക്കലിെൻറ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തിയ സമരത്തിൽ പെങ്കടുത്തതിനെ തുടർന്ന് താൻ ഭീഷണി നേരിടുന്നതായി സിസ്റ്റർ ഇമൽഡ. ഒരു പുരോഹിതൻ തന്നെ ഫോണിൽ വിളിച്ച് രാഷ്ട്രീയ സമരവുമായി നടക്കുകയാണോ എന്ന് ചോദിച്ചതായി ഇമൽഡ പറഞ്ഞു.
സത്യത്തിനും നീതിക്കും വേണ്ടിയുള്ള നിലവിളിക്കൊപ്പമാണ് നിന്നതെന്നും രാഷ്ട്രീയ സമരത്തിന് പോയിട്ടില്ലെന്നും താൻ മറുപടി നൽകി. അവസാന നിമിഷം വരെ നീതിക്കായി പോരാടുമെന്നും സിസ്റ്റർ ഇമൽഡ വ്യക്തമാക്കി.
അതേ സമയം, സമരവുമായി ബന്ധപ്പെട്ട് മറ്റു രണ്ടു പേർക്കെതിരെ സഭ നടപടികൾ സ്വീകരിച്ചതായി റിപ്പോർട്ടുണ്ട്. യാക്കോബായ സഭാ വൈദികനായ മൂവാറ്റുപുഴ പാമ്പാകുട ദയറയിലെ യുഹോനാൻ റമ്പാനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കിക്കൊണ്ട് ലബനാനിലെ അന്ത്യോക്യയിൽ നിന്ന് യാക്കോബായ സഭ ആഗോള പരമാധ്യക്ഷൻ മാർ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമനാണ് നടപടി സംബന്ധിച്ച കൽപന പുറപ്പെടുവിച്ചത്.
കന്യാസ്ത്രീകൾ നടത്തിയ സമരത്തെ പിന്തുണച്ച സിസ്റ്റർ ലൂസി കളപ്പുരക്കും കത്തോലിക്ക സഭ വിലക്കേർപ്പെടുത്തിയിരുന്നു. വേദപാഠം, വിശുദ്ധ കുർബാന, ഇടവക പ്രവർത്തനങ്ങൾ എന്നിവയിൽ നിന്നാണ് മാനന്തവാടി രൂപത സിസ്റ്റർക്ക് വിലക്കേർപ്പെടുത്തിയത്.
ഞായറാഴ്ച രാവിലെ വേദപാഠം പഠിപ്പിക്കുവാനെത്തിയപ്പോൾ മദർ സുപ്പീരിയറാണ് വിലക്ക് വിവരം അറിയിച്ചതെന്നാണ് സിസ്റ്റർ ലൂസി പറയുന്നത്. സഭയെ മാധ്യമങ്ങളിലൂടെ വിമർശിച്ചതിനാണ് നടപടി എന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.