പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് പരിഗ ണിക്കുന്നത് പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഈ മാസം 16ലേക്ക് മാറ്റി. കുറ്റപത്രം പരിശോധിക്കാന്‍ പ്രതിഭാഗത്തിനു സമയം അനുവദിച്ചാണ് കേസ് മാറ്റിയത്.
കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കുറ്റപത്രത്തിെൻറ പകർപ്പ് നല്‍കിയിെല്ലന്ന് പ്രതിഭാഗം വാദിച്ചു. തുടർന്ന് കുറ്റപത്രം പൂര്‍ണമായി നൽകാന് ജഡ്ജി സിറാജുദ്ദീൻ ഉത്തരവിട്ടു. ഇതനുസരിച്ച് കുറ്റപത്രം പൂര്‍ണമായും ചൊവ്വാഴ്ച പ്രതിഭാഗത്തിനു നൽകി. ഇത് പരിശോധിക്കാൻ പ്രതിഭാഗം സമയം ആവശ്യപ്പെടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി സുഭാഷ് കോടതിയിലെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.