കോട്ടയം: ഡി.ജി.പിമാരുടെ എണ്ണത്തിൽ കേരളത്തിന് റെക്കോഡ്. സംസ്ഥാന സർക്കാറിെൻറ പ്രത്യേക അധികാരം ഉപയോഗിച്ച് നാല് എ.ഡി.ജി.പിമാർക്കുകൂടി ഡി.ജി.പി പദവി നൽകിയതോടെ എണ്ണം 12 ആയി. എന്നാൽ, കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടുള്ളത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, െഎ.എം.ജി ഡയറക്ടർ ഡോ. ജേക്കബ് തോമസ്, എക്സൈസ് കമീഷനർ ഋഷിരാജ് സിങ് എന്നീ മൂന്നുപേരും.നേരേത്ത ഡി.ജി.പി പദവി ലഭിച്ച 1986 ബാച്ചിലെ നാലുപേർക്കും ബുധനാഴ്ച പദവി നൽകിയ ’87 ബാച്ചിെല നാലുപേർക്കും ഡി.ജി.പി തസ്തിക ഒഴിവുവരുന്നത് വരെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും എ.ഡി.ജി.പിമാരുടേത് മാത്രമായിരിക്കും. ടി.പി. സെൻകുമാർ വിരമിച്ചതിനാൽ ’86 ബാച്ചിലെ ഏറ്റവും സീനിയറായ ഒരാൾക്ക് ഡി.ജി.പിയാകാം. എ. അസ്താനയാണ് അർഹെനങ്കിലും ഇപ്പോൾ ഡൽഹിയിലുള്ള അദ്ദേഹം കേരളത്തിലേക്ക് ഇല്ലെന്ന് അറിയിച്ചതിനാൽ തൊട്ടടുത്ത എ. ഹേമചന്ദ്രനായിരിക്കും സാധ്യത. മറ്റുള്ളവർ രണ്ടുവർഷത്തോളം കാത്തിരിക്കണം. 2020ൽ ഡോ. ജേക്കബ് തോമസാണ് വിരമിക്കുന്ന അടുത്തയാൾ. ആരെങ്കിലും കേന്ദ്ര സർവിസിലേക്ക് പോയാലും അവസരം ലഭിക്കാമെങ്കിലും ഇതിനുള്ള സാധ്യതകളും ഇപ്പോഴില്ല.
അതിനാൽ എ.ഡി.ജി.പി പദവിയിൽതന്നെ തുടരാനായിരിക്കും പലരുടെയും യോഗം. അനുമതിയില്ലാതെ ഡി.ജി.പിമാരുെട എണ്ണം വർധിപ്പിക്കുന്നതിൽ കേന്ദ്രം അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. മുൻ സർക്കാറിെൻറ കാലത്ത് ഇത്തരം നിർദേശം തള്ളിയ കാര്യവും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ വിരമിക്കുന്നതിന് രണ്ടുദിവസം മുമ്പ് തിരക്കിട്ട് സ്ക്രീനിങ് കമ്മിറ്റി ചേർന്ന് നാലുപേർക്ക് ഡി.ജി.പിമാരായി സ്ഥാനക്കയറ്റം നൽകിയത് ചിലരെ സംരക്ഷിക്കാനാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ടോമിൻ തച്ചങ്കരിക്കെതിരെ കേസുള്ളതിനാൽ ഇതിൽ തീരുമാനം വരുംമുമ്പ് സ്ഥാനക്കയറ്റം നൽകുകയായരിന്നുെവന്നാണ് ആരോപണം. സ്ഥാനക്കയറ്റം നൽകിയ ശേഷം കോടതി വിധി വന്നാലും പ്രശ്നമുണ്ടാവില്ലെന്നതും തിരക്കിട്ട തീരുമാനത്തിന് പിന്നിലുണ്ടേത്ര. ഡി.ജി.പിമാരുടെ എണ്ണം പെരുകിയിട്ടും കേഡർ തസ്തികയിലുള്ള വിജിലൻസ് ഡയറക്ടറെ ഇനിയും നിയമിച്ചിട്ടില്ല. ആ ചുമതലയും പൊലീസ് മേധാവി ബെഹ്റക്കാണ്. ഉന്നത െഎ.പി.എസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള സുപ്രധാന കേസുകൾ പിൻവലിക്കുകയാണെന്ന പരാതിയും വ്യാപകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.