തൊടുപുഴ: 500ലേറെ മോഷണക്കേസുകളിലെ പ്രതിയായ കുപ്രസിദ്ധ കുറ്റവാളി കാമാക്ഷി ബിജു(42) പിടിയിൽ. ഇടുക്കി ജില്ലയിലെ ബുള്ളറ്റ് മോഷണക്കേസുകളിൽ അന്വേഷണം നടത്തുന്നതിനിടെ കട്ടപ്പന പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. 15 കേസുകളിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തുന്ന സാധനങ്ങൾ കൊണ്ട് ആഡംബര വാഹനങ്ങളും വസ്തുവകകളും വാങ്ങിക്കൂട്ടുകയാണ് ഇയാളുടെ രീതി. ഒന്നരക്കോടിയുടെ സ്വത്തുക്കളും ഒമ്പത് ആഡംബര കാറുകളും ഇയാളുടെ പേരിലുണ്ടെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ ഡിസംബർ മുതൽ ഇടുക്കി ജില്ലയിലെ മുരിക്കാശേരി, കട്ടപ്പന, തങ്കമണി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അഞ്ചോളം ബുള്ളറ്റുകൾ മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എസ്.ഐ ബിജു എന്നറിയപ്പെടുന്ന ബിജുവിനെ പിടികൂടിയത്.
തമിഴ്നാട്ടിൽ കൊണ്ടുപോയാണ് ബുള്ളറ്റുകൾ വിൽപ്പന നടത്തിയിരുന്നത്. നൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് മോഷ്ടാവിനായി വല വിരിച്ചത്. നിരവധി പള്ളികളിലും അമ്പലങ്ങളിലും പ്രതി മോഷണം നടത്തിയതായും പൊലീസ് പറഞ്ഞു. കോടതികൾ ബിജുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.