കാസർകോട്: കെ.എസ്.ആർ.ടി.സിയിൽ ഇനി നീണ്ടകാലത്തേക്ക് നിയമനമില്ല. കോർപറേഷനെ തകർച്ചയിൽനിന്ന് കരകയറ്റുന്നതിന് നടക്കുന്ന പുനഃസംഘടനയുടെ ഭാഗമായി ഇപ്പോൾ ഒരു ബസിന് ശരാശരി 7.1 ജീവനക്കാർ എന്നത് 5.9 എന്നാക്കി ചുരുക്കാൻ തീരുമാനിച്ചതോടെ 10 വർഷത്തേക്കെങ്കിലും കണ്ടക്ടർ, ഡ്രൈവർ നിയമനം നടത്താൻ സാധ്യത കുറവാണെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വെളിപ്പെടുത്തി. ഇൗ വർഷം നിരത്തിലിറങ്ങാൻപോകുന്ന 1000 ബസുകൾക്ക് ജീവനക്കാരെ കണ്ടെത്താൻ പി.എസ്.സി പരീക്ഷയുണ്ടാവില്ല. 5915 ബസുകൾക്ക് ഇപ്പോൾ 42,000 ജീവനക്കാരാണുള്ളത്. ഇതിൽ 6000 എം പാനൽകാരാണ്. ഒരു ബസിന് കണക്കാക്കിയ ജീവനക്കാരുടെ ശരാശരിയിൽ കുറവ് വരുത്തുേമ്പാൾ 7000 ജീവനക്കാർ കെ.എസ്.ആർ.ടി.സിയിൽ അധികമായിവരും.
ഒരു വർഷം 1000 ബസുകൾ വീതം വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. അഞ്ചു വർഷത്തേക്ക് 5000 ബസുകളാണ് നിരത്തിലിറക്കുക. ഇതുവഴി ആയിരക്കണക്കിന് തൊഴിലവസരം ഉണ്ടാകേണ്ടതാണ്. ഇനിയതുണ്ടാകാനിടയില്ല എന്നാണ് സൂചന. ആദ്യഘട്ടത്തിൽ 1000 ബസുകൾ നിരത്തിലിറക്കുേമ്പാൾ സാധാരണ രീതിക്കനുസരിച്ച് 7000 തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരുന്നു. ഒരു ബസിന് ജീവനക്കാരുടെ ശരാശരി എണ്ണം കുറക്കുേമ്പാൾ അധികമായിവരുന്നവരെ കൊണ്ട് പുതിയ 1000 ബസുകൾ സർവിസ് നടത്താനാണ് ആലോചന. ഡബിൾ ഡ്യൂട്ടികൾ സിംഗിൾ ഡ്യൂട്ടികൾ ആക്കുേമ്പാൾ 596 ജീവനക്കാർ അധികമായിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.