തിരുവനന്തപുരം: മുസ്ലിം ലീഗ് യു.ഡി.എഫിന്റെ പ്രധാന കക്ഷിയാണെന്നും യു.ഡി.എഫ് വിട്ട് ഇടതുപക്ഷത്തേക്ക് വരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ നന്ദിപ്രമേയ ചർച്ചക്കിടെയായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ.
'യു.ഡി.എഫിലെ പ്രധാന ഭാഗമാണ് കോൺഗ്രസും ലീഗും. ഇതിലേതെങ്കിലും ഒന്ന് ഇല്ലാതായാൽ പിന്നെ യു.ഡി.എഫ് ഇല്ലാതായില്ലേ. പ്രധാന സ്ഥാനത്ത് ഇരിക്കുന്ന ഒന്നിൽ നിന്ന് ലീഗ് പെട്ടെന്ന് മാറിപ്പോകുമെന്ന് കേരളത്തിൽ ആരെങ്കിലും പ്രതീക്ഷിക്കുന്നുണ്ടോ' -മുഖ്യമന്ത്രി ചോദിച്ചു.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് അത്ര വലിയ ശക്തി ഒന്നുമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനതലത്തില്‍ പാര്‍ട്ടികളുമായി യോജിപ്പുണ്ടാക്കണം. ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി യോജിപ്പുണ്ടാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസ് പരിപാടിയാണ്. അതില്‍ സി.പി.എം പങ്കെടുക്കണ്ട കാര്യമില്ല. ഒരു ജാഥയെ പരിഹസിക്കേണ്ട ആവശ്യം ഇല്ല. അത് രാഷ്ട്രീയ പരിപാടി ആണ്. ഞങ്ങളും അതിന്റെ ഭാഗമാകണം എന്ന് കരുതേണ്ടതില്ല' -മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം സംസ്ഥാനത്തെ വീര്‍പ്പുമുട്ടിക്കുമ്പോള്‍ അതില്‍ ആഹ്ലാദിച്ചവരാണ് യു.ഡി.എഫ് എന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്ര ബജറ്റില്‍ കേരളത്തെ അതിക്രൂരമായി അവഗണിച്ചു. കോണ്‍ഗ്രസ് കേരള വിരുദ്ധമായി ചെയ്യുന്നതിനൊക്കെ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എണ്ണിയെണ്ണി മറുപടി പറയുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.