തിരുവനന്തപുരം: മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും സൈനികക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ. ബി. അശോകിന് സസ്‌പെൻഷൻ. അനുമതിയില്ലാതെ സർവിസ് ചട്ടങ്ങൾ ലംഘിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനെ തുടർന്നാണ് നടപടിയെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നു.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടുത്തിടെ പല മാധ്യമങ്ങളിലും സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്ന തരത്തില്‍ അശോക് സംസാരിച്ചിരുന്നു. പദവിയിലിരിക്കുന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ സർക്കാറിനെ വിമർശിക്കുന്നത് സർവിസ് ചട്ടങ്ങൾക്ക് എതിരാണ്. അതേസമയം, സസ്‌പെന്‍ഷന്‍ നടപടി ചട്ടവിരുദ്ധമാണെന്ന് അശോക് പ്രതികരിച്ചു.
സര്‍ക്കാറിനെതിരെ എന്തു തരം പ്രസ്താവനയാണ് താന്‍ നടത്തിയതെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. ഉത്തരവിന് നിയമപരമായി നിലനില്‍പുണ്ടെന്നു കരുതുന്നില്ലെന്നും അശോക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.