കോഴിക്കോട്: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന 'പടയൊരുക്കം' യാത്രയില്‍ നിന്ന് കളങ്കിതരെ മാറ്റി നിര്‍ത്തുമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശന്. ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് യാത്രയില്‍ സ്ഥാനമുണ്ടാകില്ല. വേദിയിൽ ആരൊക്കെ കയറണം, ആരൊക്കെ ഹാരാർപ്പണം നടത്തണം എന്നത് സംബന്ധിച്ച് നേരത്തെ തന്നെ പട്ടിക തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
യാത്ര വിവാദമാക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് ശ്രമം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കീഴ്ഘടങ്ങള്‍ക്ക് കളങ്കിതരെ മാറ്റിനിര്‍ത്താന്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. സോളാര്‍ റിപ്പോര്‍ട്ടില്‍ കുറ്റാരോപിതരുടെ പേരുകള്‍ പുറത്തു വന്നിട്ടില്ലെന്നും വി.ഡി. സതീശന് പറഞ്ഞു.
ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ച സ്വർണക്കടത്തുകാരെ അറിയാമെന്ന് എംഎൽഎമാർ പറഞ്ഞത് ഗൗരവമേറിയതാണ്. ആരുടേയും പ്രായം ചോദിച്ചല്ല കെ.പി.സി.സി ലിസ്റ്റ് തയാറാക്കിയത്. കേന്ദ്ര^-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ നടത്തുന്ന പടയൊരുക്കം സംസ്ഥാന ജാഥക്ക് ബുധനാഴ്ച തുടക്കമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.