കോവിഡ്: നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 23 പേര്‍ മലപ്പുറം ജില്ലയില്‍ നിരീക്ഷണത്തില്‍

മലപ്പുറം: കോവിഡ് 19 ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ സമ്മേളനത്തില്‍ പങ്കെടുത ്ത 23 പേര്‍ ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തില്‍. ഇവരില്‍ രണ്ടുപേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര് ‍ഡിലും 21 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.

മാര്‍ച്ച് ഏഴ് മുതല്‍ 10 വരെ നടന്ന പരിപാടിയില്‍ പങ്കെടുത്തവരാണിവര്‍. മാര്‍ച്ച് 15 മുതല്‍ 18 വരെ നിസാമുദ്ദീനില്‍ നടന്ന പരിപാടിയില്‍ ജില്ലയില്‍ നിന്ന് നാലു പേരാണ് പങ്കെടുത്തത്. ഇവര്‍ ഡല്‍ഹിയില്‍ തന്നെ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഡൽഹി മർകസ് സംഭവം നിർഭാഗ്യകരം -കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഡൽഹി മർകസിൽ ഉണ്ടായ സംഭവം നിർഭാഗ്യകരമാണെന്നും ബന്ധപ്പെട്ടവരിൽനിന്ന് അനുമതി വാങ്ങി മാർച്ച് 13നാണ് അവർ യോഗം ചേർന്നതെന്നും ഈ സമയത്ത് നിരോധനം നിലവിലില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഇൗ സമയത്ത് ഡൽഹിയിൽ പാർലമെൻറ് സമ്മേളനം ഉൾെപ്പടെ നടന്നുവരുകയായിരുന്നു. സർക്കാറിെൻറ ഈ സമീപനം രാഹുൽ ഗാന്ധി അടക്കമുള്ളവർ ചോദ്യം ചെയ്തതുമാണ്. പക്ഷേ, സർക്കാർ ഗൗരവപരമായ നടപടികൾ സ്വീകരിച്ചില്ല. അതുകഴിഞ്ഞ് ഒരാഴ്ചക്ക് ശേഷമാണ് ജനത കർഫ്യൂവും ലോക്ഡൗണും പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

മുന്നൊരുക്കമില്ലാതെയുള്ള നടപടിയുടെ ഭാഗമായാണ് അന്തർ സംസ്ഥാന തൊഴിലാളികളുടെ കൂട്ട പലായനമടക്കം സംഭവിക്കുന്നത്. അതിെൻറ ഫലമാണ് മർകസിൽ വന്നവർ കുടുങ്ങിക്കിടന്നതെന്നാണവർ പറയുന്നത്. എല്ലാ വർഷവും നടക്കുന്ന അന്തർദേശീയ സമ്മേളനമെന്ന നിലയിലാണ് അവർ സമ്മേളിച്ചത്. ഇതുമായി ബന്ധപ്പെട്ട രോഗവ്യാപനം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളെ പിന്തുണക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    
News Summary - nizamuddin covid malappuram-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.