നിസാമിന്‍റെ ഫോൺവിളി: മുഖ്യമന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം: ചന്ദ്രബോസ് വധക്കേസിൽ തടവുശിക്ഷ അനുഭവിക്കുന്ന പ്രതി മുഹമ്മദ് നിസാമിന് ജയിലില്‍ അനര്‍ഹമായ സൗകര്യം ലഭിച്ച സംഭവത്തില്‍ ഉചിതമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശിക്ഷ അനുഭവിക്കുന്ന കുറ്റവാളിക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അനര്‍ഹമായ സൗകര്യങ്ങളും പരിഗണനയും ലഭിക്കുന്നുണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതായും മുഖ്യമന്ത്രി വ്യക്തമാക്കി.

സംഭവത്തിന്‍റെ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ജയില്‍ വകുപ്പ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ജയില്‍ മേധാവി അറിയിച്ചതായും പിണറായി ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെ അറിയിച്ചു.

അതേസമയം, നിസാം ഫോൺ ഉപയോഗിച്ചെന്ന വാർത്ത ജയിൽ അധികൃതർ നിഷേധിച്ചു. വാർത്തയുടെ പശ്ചാത്തലത്തിൽ ജയിൽ ഡി.ജി.പി കണ്ണൂർ സെൻട്രൽ ജയിലിൽ പരിശോധന നടത്തും. ഉച്ചക്ക് ശേഷമായിരിക്കും പരിശോധനയെന്നാണ് വിവരം.

Full View
Tags:    
News Summary - nisam phone case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.