ന്യൂഡൽഹി: ദേശീയപാത 766ലെ ബന്ദിപ്പൂർ കടുവ സേങ്കതത്തിലൂടെയുള്ള രാത്രിയാത്ര നിരോധ നം നീക്കണമെന്ന് ആവശ്യപ്പെട്ട് യുവജന കൂട്ടായ്മ നടത്തുന്ന അനിശ്ചിതകാല നിരാഹ ാര സമരത്തിന് മുൻ കോൺഗ്രസ് അധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ പിന്തുണ. സെപ്റ്റംബർ 25 മുതൽ യുവാക്കൾ ആരംഭിച്ച അനിശ്ചിതകാല നിരാഹരസമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും യാത്ര നിരോധനം കേരളത്തിെലയും കര്ണാടകയിെലയും ലക്ഷക്കണക്കിന് ആളുകൾക്ക് വലിയ പ്രയാസം സൃഷ്ടിക്കുന്നുവെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.
പരിസ്ഥിതി സംരക്ഷിക്കാനുള്ള കൂട്ടായ ഉത്തരവാദിത്തം ഉയർത്തിപ്പിടിക്കുന്നതിനൊപ്പം പ്രാദേശിക ജനങ്ങളുടെ താൽപര്യം സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് അഭ്യർഥിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേർത്തു. രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി കുടിക്കാഴ്ച നടത്തുെമന്ന് വയനാട്ടിൽനിന്നുള്ള യു.ഡി.എഫ് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. രാത്രിയാത്ര തടസ്സം നേരിടുന്ന എൻ.എച്ച് 766ൽ പകൽ നേരവും ഗതാഗതം നിരോധിക്കാനുള്ള നീക്കത്തിനെതിരെ, എൻ.എച്ച് ഗതാഗത സംരക്ഷണ കർമസമിതിയുടെ നേതൃത്വത്തിലാണ് സുൽത്താൻബത്തേരിയിൽ യുവജന കൂട്ടായ്മ സമരം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.