വിദ്യാർഥികൾക്കും ജീവനക്കാർക്കും പൊതുക്വാറൻറീൻ; മറ്റുള്ളവർക്ക് വീട്ടു നിരീക്ഷണം

ബംഗളൂരു: കേരളത്തിൽനിന്നും എത്തുന്നവർക്ക് കർണാടകയിൽ നിർബന്ധമാക്കിയ ഒരാഴ്ചത്തെ നിർബന്ധിത ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ വ്യക്തത വരുത്തികൊണ്ട് വിശദമായ മാർഗനിർദേശം സർക്കാർ പുറത്തിറക്കി. കേരളത്തിൽനിന്നും വരുന്ന വിദ്യാർഥികൾക്കും ജീവനക്കാർക്കും ഒരാഴ്ചത്തെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കി. കർണാടകയിലേക്ക് എത്തുന്ന വിദ്യാർഥികളും ജീവനക്കാരുമല്ലാത്ത മറ്റുള്ളവരെല്ലാം ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയും ഏഴു ദിവസം വീട്ടു നിരീക്ഷണത്തിൽ കഴിയുകയും വേണം.

എല്ലാവരെയും ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് ജീവനക്കാരെയും വിദ്യാർഥികളെയു ഒഴികെയുള്ള മറ്റെല്ലാവർക്കും ഹോം ക്വാറൻറീൻ നടപ്പാക്കുന്നത്. മൂന്നു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിനായും വിവിധ പരീക്ഷകൾക്ക് (മൂന്നു ദിവസത്തേക്ക്) എത്തുന്ന വിദ്യാർഥികൾക്കും ക്വാറൻറീൻ ബാധകമാകില്ലെന്നും ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ജാവേദ് അക്തർ ഇറക്കിയ ഉത്തരവിൽ പറയുന്നു.

വരുന്ന എല്ലാവർക്കും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായിരിക്കും. നെഗറ്റീവ് സർട്ടിഫിക്കറ്റുമായി കേരളത്തിൽനിന്നും എത്തുന്ന വിദ്യാർഥികൾക്കും വിവിധ കമ്പനികളിലെ ജീവനക്കാർക്കും പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയാണെന്നും ഇതേതുടർന്നാണ് പുതിയ നിയന്ത്രണമെന്നുമാണ് ഉത്തരവിൽ പറയുന്നത്. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലാണ് ഇത്തരം സംഭവങ്ങൾ കൂടുതൽ. ജില്ല ഭരണകൂടങ്ങൾക്കായിരിക്കും ഉത്തരവ് നടപ്പാക്കേണ്ട ചുമതല.

ക്വാറൻറീൻ സംബന്ധിച്ച മാർഗനിർദേശത്തിലെ പ്രധാന വിവരങ്ങൾ:

  • -വിദ്യാർഥികളും ജീവനക്കാരും 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം (രണ്ടു ഡോസ് വാക്സിൻ എടുത്തവർ ഉൾപ്പെടെ). ഏഴു ദിവസം മാത്രമായിരിക്കും ഇത്തരം സർട്ടിഫിക്കറ്റിെൻറ കാലാവധി. വിദ്യാർഥികളെ അതാത് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാരുടെ മേൽനോട്ടത്തിൽ ഒരാഴ്ചത്തെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിലാക്കണം. ജീവനക്കാരെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിലാക്കേണ്ട ചുമതല അതാത് ഒാഫീസുകളും കമ്പനികളും സ്ഥാപനങ്ങൾക്കുമായിരിക്കും.
  • യാതൊരു കാരണവശാലും വിദ്യാർഥികളെയും ജീവനക്കാരെയും വീട്ടു നിരീക്ഷണത്തിൽ വിടാൻ അനുവദിക്കരുത്.
  • ക്വാറൻറീനിെൻറ ഏഴാം ദിവസമെടുക്കുന്ന ആർ.ടി.പി.സി.ആർ പരിശോധന നെഗറ്റീവായാൽ പുറത്തിറങ്ങാം.
  • നിരീക്ഷണത്തിനിടെ രോഗ ലക്ഷണമുള്ളവരെ അപ്പോൾ തന്നെ ആർ.ടി.പി.സി.ആർ പരിശോധനക്ക് വിധേയമാക്കണം.
  • പോസിറ്റീവാകുന്നവരെ നിർബന്ധമായും കോവിഡ് കെയർ സെൻററിലേക്ക് മാറ്റണം. തുടർന്ന് ഏഴു ദിവസത്തെ ക്വാറൻറീനുശേഷം വീണ്ടും പരിശോധന നടത്തും.
  • രണ്ടാം േഡാസ് വാക്സിൻ സ്വീകരിച്ച് 14 ദിവസത്തിനുശേഷം പോസിറ്റീവായവരുടെയും സാമ്പിൾ പരിശോധനയിൽ സി.ടി മൂല്യം 25ൽ കൂടുതലായവരുടെയും സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കും.
  • വിദ്യാർഥികളും ജീവനക്കാരുമല്ലാതെ േകരളത്തിൽനിന്നും വരുന്ന മറ്റെല്ലാവരും ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയശേഷം ഏഴു ദിവസം വീട്ടു നിരീക്ഷണത്തിൽ കഴിയണം.

നിർബന്ധിത ക്വാറൻറീൻ ബാധകമല്ലാത്തവർ:

  • ഭരണഘടനാ ചുമതലയുള്ളവർ, ആരോഗ്യപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും.
  • രണ്ടു വയസിന് താഴെയുള്ള കുട്ടികൾ.
  • മരണം, ചികിത്സ തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്ക് വരുന്നവർ.
  • മൂന്നു ദിവസത്തെ ഹ്രസ്വ സന്ദർശനത്തിന് വരുന്നവർ.
  • മൂന്നു ദിവസത്തിനുള്ളിലുള്ള പരീക്ഷകൾക്ക് വരുന്ന വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും (ഒരോ വിദ്യാർഥിക്കുമൊപ്പം ഒരു രക്ഷിതാവ്).
  • മറ്റിടങ്ങളിൽ കർണാടക വഴി കേരളത്തിലേക്ക് പോകുകയും തിരിച്ചുപോവുകയും ചെയ്യുന്നവർ.
Tags:    
News Summary - new quarantine guideline for those coming to Karnataka from Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.