തൃപ്പൂണിത്തുറ: തിരുവാങ്കുളത്ത് ആറുമാസം പ്രായമായ കുഞ്ഞിനെ പിതാവ് ആനന്ദ് ക്രൂരമായി ഉപദ്രവിച്ചത് രണ്ടാമതും പിറന്നത് പെൺകുഞ്ഞായതിെൻറ പേരിൽ. രണ്ടാമത്തെ പെൺകുഞ്ഞ് തനിക്ക് കഷ്ടകാലം കൊണ്ടുവന്നുവെന്ന് പറഞ്ഞ് മദ്യപിച്ച് ഉപദ്രവിക്കുക പതിവായിരുെന്നന്ന് സമീപവാസികൾ പറയുന്നു. മാരകമായി കഴുത്തിന് പരിക്കേറ്റ കുഞ്ഞിനെ കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ച് ജൂലൈ ഒന്നിനാണ് ഡിസ്ചാർജ് ചെയ്തത്.
വ്യാഴാഴ്ച രാത്രി വീണ്ടും മദ്യപിച്ചുവന്ന് കുഞ്ഞിനെ ഉപദ്രവിച്ചു. കാലിൽ പിടിച്ച് എറിഞ്ഞെങ്കിലും അമ്മ പിടിച്ചതിനാൽ കൂടുതൽ പരിക്കേറ്റില്ല. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്നുകളയാൻ ഭാര്യയെ പ്രേരിപ്പിച്ചിരുന്നത്രെ. ദേഹമാസകലം വ്രണം വന്ന് പുഴുവരിച്ച നിലയിലായിരുന്നു മുമ്പ് കുഞ്ഞിെൻറ അവസ്ഥയെന്ന് കൗൺസിലർ മഞ്ജു ബിനു പറഞ്ഞു.
രണ്ടുമാസം മുമ്പ് അയൽക്കാർ വിളിച്ചുപറഞ്ഞതനുസരിച്ചാണ് കൗൺസിലറും ആശാ വർക്കറും ചെന്നത്.
ദയനീയ അവസ്ഥയായിട്ടും കുട്ടിയുടെ അമ്മ പരാതിപ്പെട്ടില്ല. ബുധനാഴ്ച കുഞ്ഞിനെ വലിച്ചെറിെഞ്ഞന്ന വിവരമറിഞ്ഞ് കൗൺസിലറും ആശാ വർക്കറും എത്തിയപ്പോഴും അമ്മ സമ്മതിച്ചില്ല. ഒടുവിൽ വീട്ടുടമസ്ഥനോട് പരാതിപ്പെടാൻ പറഞ്ഞതനുസരിച്ച് ആ പരാതിയിലാണ് പൊലീസ് ഇടപെട്ടത്. വിശദമായ ചോദ്യം ചെയ്യലിൽ കുഞ്ഞിെൻറ മാതാവ് എല്ലാം തുറന്നുപറഞ്ഞു. ഇവർക്ക് രണ്ട് പെൺമക്കളാണ്. രണ്ടര വയസ്സുള്ള മൂത്ത കുട്ടിയെ ഇയാൾ ഉപദ്രവിക്കാറില്ല. അമ്മയെയും പെൺമക്കളെയും സുരക്ഷിതമായി ഏൽപിക്കാൻ പറ്റിയ കേന്ദ്രങ്ങളിൽ അന്വേഷണം നടത്തിയെങ്കിലും കോവിഡ് കാലമായതിനാൽ സാധിച്ചില്ലെന്ന് കൗൺസിലർ മഞ്ജു ബിനു പറഞ്ഞു. ചൈൽഡ് ലൈൻ പ്രവർത്തകർ ഉടൻ പരിഹാരം കാണാമെന്ന് ഉറപ്പുനൽകി. അതുവരെ സംരക്ഷണം നാട്ടുകാർ ഏറ്റെടുത്തു. ഇവർക്ക് ഭക്ഷണ സാധനങ്ങൾ ഉൾപ്പെടെ എത്തിച്ചുകൊടുത്തതായി കൗൺസിലർ പറഞ്ഞു. തിരുവാങ്കുളത്ത് ഒറ്റമുറി വീട്ടിൽ ആറ് മാസം മുമ്പാണ് ഇവർ വാടകക്ക് താമസിക്കാൻ വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.