തൃപ്പൂണിത്തുറ: പ്രണയ നൈരാശ്യത്തെത്തുടർന്ന് അയൽവാസിയായ പ്ലസ് വൺ വിദ്യാർഥിനിയെ വെട്ടിക്കൊന്ന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയിൽ. ഉദയംപേരൂർ മീൻകടവിൽ കുഞ്ഞുകുട്ടൻ എന്ന ബിനുരാജാണ് (32) മരിച്ചത്. കേസിെൻറ വിചാരണ ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് സംഭവം. തിങ്കളാഴ്ച രാത്രി വൈകിയും ബിനു വീട്ടിൽ എത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിൽ സമീപത്തെ ആളൊഴിഞ്ഞ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
2014 ഡിസംബർ 18നാണ് വിദ്യാർഥിനി കൊല്ലപ്പെട്ടത്. ഉദയംപേരൂർ മാങ്കായിക്കടവ് ഭാഗത്ത് മീൻകടവിൽ ധർമദൈവ ക്ഷേത്രത്തിന് സമീപം പള്ളിപ്പറമ്പിൽ ബാബുവിെൻറയും പുഷ്പയുടെയും മകൾ നീതുവാണ് (17) വീടിെൻറ ടെറസിൽ വെട്ടേറ്റ് മരിച്ചത്. ബിനുരാജിനെ അന്നുതന്നെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവ ദിവസം രാവിലെ എേട്ടാടെ നീതുവിെൻറ വീട്ടിലെത്തിയ ബിനുരാജ് എന്തോ പറയാനുണ്ടെന്നു പറഞ്ഞ് ടെറസിന് മുകളിലേക്ക് വിളിച്ചുകൊണ്ടുപോയി. ഈ സമയം കൊലക്കുള്ള ആയുധം ഇയാൾ ദേഹത്ത് ഒളിപ്പിച്ചിരുന്നു. ഇരുവരും ടെറസിന് മുകളിൽ നിൽക്കുന്നത് സമീപവാസികൾ കണ്ടിരുന്നു. പെെട്ടന്ന് പെൺകുട്ടിയുടെ നിലവിളി കേട്ട് അയൽക്കാർ ഓടിയെത്തുമ്പോൾ തലക്കും കഴുത്തിനും വെട്ടേറ്റ് നിലത്തുവീണ നീതു മരിച്ചിരുന്നു. പൊലീസ് നടപടികൾക്കുശേഷം ബിനുരാജിെൻറ മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം െചയ്ത് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.