നിലമ്പൂർ: നാടുകാണി ചുരം റോഡ് വഴി വാഹനഗതാഗതം വീണ്ടും നിരോധിച്ചു. വെള്ളിയാഴ്ച മുതൽ വാ ഹനങ്ങൾ കടത്തിവിടേണ്ടതില്ലെന്ന് ചുരം റോഡ് സന്ദർശിച്ച ശേഷം പൊതുമരാമത്ത് റോഡ് വി ഭാഗം എക്സി. എൻജിനീയർ ഗീത നിർദേശം നൽകി. ജാറത്തിന് സമീപം വിള്ളലുണ്ടായ ഭാഗത്ത് സ്ഥി തി അതീവ അപകടകരമാണ്. ഇവിടെ വിള്ളലും താഴ്ചയും ദിനംതോറും കൂടുകയാണ്.
നിലവിൽ അഞ്ചരയടി താഴ്ചയുണ്ട്. ഇതിലൂടെ വാഹനങ്ങൾ പോകുന്നത് ഏറെ അപകടമുണ്ടാക്കും. ജാറത്തിന് സമീപം വിള്ളലുണ്ടായ ഭാഗം വരെ തമിഴ്നാട്-കേരള ഭാഗങ്ങളിൽനിന്ന് ചെറിയ വാഹനങ്ങൾക്ക് പാരലൽ സർവിസ് നടത്താം. ഇവിടെ യാത്രക്കാരെയിറക്കണം. പൊലീസ്-വനം ഉദ്യോഗസ്ഥർ, പഞ്ചായത്ത് പ്രസിഡൻറ് എന്നിവരുമായി പൊതുമരാമത്ത് സംഘം കൂടിക്കാഴ്ച നടത്തി.
മുകൾഭാഗത്ത് വൻ മരങ്ങളും പാറകളും ഏത് നിമിഷവും റോഡിലേക്ക് പതിക്കാവുന്ന നിലയിലാണ്. അപകടാവസ്ഥ സർക്കാറിനെ അറിയിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധന ആവശ്യമാണ്. ദേശീയതലത്തിലുള്ള വിദഗ്ധസംഘംതന്നെ പരിശോധന നടത്തണം. ഇതിനുശേഷം റോഡ് പ്രവൃത്തി ആരംഭിക്കുമെന്നും സംഘം പറഞ്ഞു. ചെറിയ വാഹനങ്ങൾക്ക് അനുമതി ലഭിച്ചതോടെ രണ്ടുദിവസം വൻ ഗതാഗതകുരുക്ക് അനുഭവപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.