കണ്ണൂര്‍: സഹോദരീ ഭര്‍ത്താവ് ബെന്നി തോമസിനെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചതില്‍ നിയമപ്രശ്നമില്ലെന്നും വിവാദം ഒഴിവാക്കാനാണ് അദ്ദേഹം രാജിവെച്ചതെന്നും മന്ത്രി സണ്ണി ജോസഫ്. അഡീ. പി.എസിന്റെ രാജി സംബന്ധിച്ച് കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണോ രാജിയെന്ന ചോദ്യത്തിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
‘നിയമന വിവാദം പുറത്തുവന്നതോടെ ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ചതാണ്. പേഴ്സനല്‍ സ്റ്റാഫ് നിയമനങ്ങളില്‍ ബന്ധുക്കള്‍ക്ക് യോഗ്യത-അയോഗ്യത നിബന്ധനകളൊന്നുമില്ലെന്ന് ബോധ്യപ്പെടുകയും ചെയ്തു. സഹകരണ വകുപ്പിലൊക്കെ ചിലപ്പോള്‍ ബന്ധുക്കള്‍ക്ക് അയോഗ്യതയുണ്ടെങ്കിലും ഇവിടെ അത്തരം തടസ്സങ്ങളൊന്നുമില്ല. വൈദ്യുതി, പരിസ്ഥിതി ഉള്‍പ്പെടെ ഏറെ ഉത്തരവാദിത്തം ഉള്ള വകുപ്പുകളാണ് തനിക്കുള്ളത്. അതുകൊണ്ടുതന്നെ വിശ്വാസ്യതയും പ്രാഗൽഭ്യവും ജനസമ്പര്ക്കവുമുള്ള ഒരാളെ ആവശ്യമായിരുന്നു.
ബന്ധുവെന്ന നിലയിലല്ല, ബെന്നി തോമസിന്റെ പൊതുപ്രവര്‍ത്തന പരിചയം മുന്‍നിര്‍ത്തിയാണ് നിയമനം നല്‍കിയത്. ബെന്നി തോമസ് ആരാണെന്ന് മനസ്സിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ നാട്ടിൽ അന്വേഷിച്ചാല്‍ മതി’ -സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളില്‍നിന്നോ സഹപ്രവര്ത്തകരില്നിന്നോ ആരും നിയമനത്തെ എതിർത്തിട്ടില്ല. കെ.പി.സി.സി യോഗത്തില്‍ ഒരുനേതാവ് വിഷയം ഉന്നയിച്ചെങ്കിലും പിന്നീട് അദ്ദേഹം തന്നെ ആ നിലപാട് മാറ്റിയെന്നും സണ്ണിജോസഫ് വിശദീകരിച്ചു.
ബന്ധു നിയമന വിവാദത്തിനൊടുവിൽ മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവ് ബെന്നി തോമസ് രാജിവെച്ചു. രാജിക്കത്ത് മുഖ്യമന്ത്രി വി.ഡി. സതീശന് കൈമാറി. ഇന്നലെ ബന്ധു നിയമന വിവാദത്തെ ചൊല്ലി കെ.പി.സി.സി യോഗത്തിൽ സണ്ണി ജോസഫിനെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു. പേഴ്സണൽ സ്റ്റാഫ് നിയമനം കരുതലോടെ വേണമെന്നായിരുന്നു വിമർശനം. വിമർശനത്തിന് പിന്നാലെ ബന്ധു നിയമനത്തെ ന്യായീകരിച്ച് മന്ത്രി വീണ്ടും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു ബെന്നി തോമസ്.
അതേസമയം, എന്റെ സഹോദരൻ എന്നത് നിയമപരമായ തടസ്സമില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. വേറെ എവിടെയെങ്കിലും നിയമിച്ചിട്ട് ഇവിടെ വർക്ക് ചെയ്താൽ പോരായിരുന്നോയെന്ന് എന്നോട് ഒന്ന് രണ്ട് ആളുകൾ ചോദിച്ചു. അത്തരത്തിലുള്ള കാപട്യത്തിന് ഞാൻ നിന്നിട്ടില്ല. വരുന്നവരോടൊക്കെ എന്റെ സഹോദരീഭർത്താവാണെന്ന് പരിചയപ്പെടുത്തിയാണ് നിയമനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. സാധാരണ മറ്റാരുടെയെങ്കിലും കീഴിൽ നിയമിക്കുകയാണ് ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ 'ഇത് അസാധാരണമാണ്' എന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.