തിരുവനന്തപുരം: കൈക്കൂലി വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രിയടക്കം ആവർത് തിക്കുേമ്പാഴും ആവശ്യങ്ങൾ സാധിച്ച് കിട്ടാൻ മോേട്ടാർ വാഹനവകുപ്പിൽ കൈമടക്കിന് സ്ലാബും പോരാത്തതിന് നിരക്ക് വർധനയും. ഒരുവിഭാഗം ഏജൻറുമാെര മറയാക്കി ഫിറ്റ്ന സ് ടെസ്റ്റിനടക്കം വാഹനങ്ങളുടെ വലുപ്പത്തിനനുസരിച്ച് സ്ലാബ് നിശ്ചയിച്ചാണ് ഉദ ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നത്. വർഷത്തിലൊരിക്കൽ നടത്തുന്ന ഫിറ്റ്നസ് പരിശോധന രണ്ട് വർഷത്തിലൊരിക്കലാക്കിയ കേന്ദ്രതീരുമാനം പ്രാബല്യത്തിൽ വന്നതിനെതുടർന്ന് കൈക്കൂലി നിരക്കുകൾ ഇരട്ടിയാക്കിയതാണ് കൗതുകകരമായ പുതിയ ‘തീരുമാനം’.
എട്ടുവർഷംവരെ പഴക്കമുള്ള വാഹനങ്ങൾ രണ്ട് വർഷത്തിലൊരിക്കൽ ഫിറ്റ്നസ് ടെസ്റ്റിന് ഹാജരാക്കിയാൽ മതിയെന്ന ഉത്തരവ് ഡിസംബർ ഒന്നുമുതലാണ് നിലവിൽ വന്നത്. ഇതോടെ പ്രതിവർഷം കിട്ടിയിരുന്ന പടി മുടങ്ങിയതാണ് ‘നിരക്ക് വർധന’ക്ക് കാരണം. അംഗീകൃത ഫീസിെൻറ മാതൃകയിലാണ് കൈമടക്കും വർധിപ്പിച്ചത്. ഒാേട്ടാകളുടെ ഫിറ്റ്നസ് ടെസ്റ്റിന് നേരത്തേയുള്ള 150 രൂപയുടെ സ്ഥാനത്ത് ഇപ്പോൾ 250 രൂപയാണ് ഏജൻറുമാരിൽ ചിലർ കൈമടക്കിനത്തിൽ ആവശ്യപ്പെടുന്നത്.
മോേട്ടാർ കാബുകളുടെ പടി 200ൽനിന്ന് 350 രൂപ ആയി. മീഡിയം ഗുഡ്സ് വാഹനങ്ങളുടേത് 250ൽനിന്ന് 300 ആക്കി. സ്കൂൾ വാഹനങ്ങളെപോലും ഒഴിവാക്കിയിട്ടില്ല. 400 ൽനിന്ന് 750 രൂപയായാണ് വർധന. സ്വകാര്യബസുകൾ, ഭാര വാഹനങ്ങൾ എന്നിവയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇത് ഉദ്യോഗസ്ഥരുടെ വിഹിതമാണ്. ഏജൻറുമാർ തങ്ങളുടെ വിഹിതം ചേർത്താണ് ഉപഭോക്താവിൽനിന്ന് വാങ്ങുന്നത്.
ഒാൺലൈൻ സംവിധാനം സുസജ്ജമാണെന്ന് പറയുേമ്പാഴും ഏജൻറുമാർ വഴിയല്ലാതെ ഒന്നും നടക്കാത്ത സാഹചര്യമാണ് പല ഒാഫിസുകളിലും. സ്വന്തം നിലക്ക് നൽകുന്ന അപേക്ഷകൾ പല കാരണങ്ങൾ പറഞ്ഞ് മുടക്കും. ഗത്യന്തരമില്ലാതെയാണ് വാഹനഉടമകൾ ഏജൻറുമാരെ സമീപിക്കുക.
നിയമാനുസൃതമുള്ള ഫിറ്റ്നസ് ടെസ്റ്റ് ഫീസിന് പുറമേ കൈക്കൂലിയും ചേർത്ത് ഏജൻറുമാർ വാഹന ഉടമകളുടെ പോക്കറ്റടിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.