മലപ്പുറം: പൗരത്വ ഭേദഗതി ബില്ലിനെതിെര യോജിച്ച പ്രക്ഷോഭത്തിന് മുസ്ലിം സംഘടനകൾ. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന യോഗത്തിലാണ് ബില്ലിനെതിരെ ഒന്നിച്ച് പോരാടാൻ തീരുമാനിച്ചത്. നിയമം പിൻവലിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകും. മുന്നോടിയായി എല്ലാ മുസ്ലിം സംഘടനകളും പങ്കെടുക്കുന്ന സമരപ്രഖ്യാപന സമ്മേളനം ജനുവരി രണ്ടിന് കൊച്ചിയിൽ നടക്കും. കെ.പി.എ. മജീദ് കൺവീനറായി ഉപസമിതിയെ നിശ്ചയിച്ചതായും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.
അഖിലേന്ത്യ തലത്തിലേക്കും സമരം വ്യാപിപ്പിക്കാനാണ് യോഗത്തിലുണ്ടായ ധാരണ. ഇതിനായി മുസ്ലിം സംഘടനകൾ, മതേതര സംഘടനകൾ, പിന്നാക്ക ന്യൂനപക്ഷങ്ങളെ പിന്തുണക്കുന്നവർ തുടങ്ങിയവരുടെ ആലോചനയോഗം ഉടൻ ഡൽഹിയിൽ ചേരും. തിരുവനന്തപുരത്ത് തിങ്കളാഴ്ച നടക്കുന്ന സത്യഗ്രഹത്തിൽ മത, സാമൂഹിക, സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും പങ്കെടുക്കും. മുസ്ലിം സംഘടനകളും ഇതിെൻറ ഭാഗമാകും.
നിയമത്തിനെതിരെ സമാനചിന്താഗതിയുള്ള എല്ലാ മതേതര പ്രസ്ഥാനങ്ങളുമായി ചർച്ച നടത്തുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എം.പി വ്യക്തമാക്കി. നിയമപരമായ പോരാട്ടവും ആരംഭിച്ചിട്ടുണ്ട്. യോഗത്തിൽ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, ജില്ല പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, എം.പി. അബ്ദുസ്സമദ് സമദാനി, സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. ബഹാഉദ്ദീൻ നദ്വി, ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്, അസി. അമീർ പി. മുജീബ് റഹ്മാൻ, സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, കെ.എൻ.എം പ്രസിഡൻറ് ടി.പി. അബ്ദുല്ലക്കോയ മദനി, ൈവസ് പ്രസിഡൻറ് പ്രഫ. എൻ.വി. അബ്ദുറഹ്മാൻ, ഐ.എസ്.എം പ്രസിഡൻറ് നിസാർ ഒളവണ്ണ, വിസ്ഡം സംസ്ഥാന വൈസ് പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി കെ. സജ്ജാദ്, കെ.എൻ.എം മർകസുദഅ്വ സെക്രട്ടറി പി. അബ്ദുൽ ലത്തീഫ്, ഐ.എസ്.എം മർകസുദഅ്വ പ്രസിഡൻറ് ഡോ. ഫുഖാർ അലി, എം.ഇ.എസ് പ്രസിഡൻറ് ഡോ. ഫസൽ ഗഫൂർ, കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ മുശാവറ അംഗം ഇ.എം. അബൂബക്കർ മൗലവി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സി.പി. സെയ്തലവി മാസ്റ്റർ ചെങ്ങര, എം.എസ്.എസ് ജനറൽ സെക്രട്ടറി ടി.കെ. അബ്ദുൽ കരീം, ജില്ല സെക്രട്ടറി കെ.പി. ഫസലുദ്ദീൻ, എസ്.വൈ.എഫ് പ്രസിഡൻറ് ടി.പി. സയ്യിദ് ഹാഷിം ബാഖഫി, സെക്രട്ടറി അഷ്റഫ് ബാഫഖി, അബ്ദുൽ ഖൈർ മൗലവി (തബ്ലീഗ് ജമാഅത്ത്) എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.