കായംകുളം: ബാർ പരിസരത്തെ തർക്കത്തിനിടെ പ്രതിശ്രുത വരൻ കൊല്ലപ്പെട്ട സംഭവത്തിൽ സഹ ായികളായ ആറ് പ്രതികൾ കൂടി അറസ്റ്റിൽ. കൃത്യം നടത്തിയ മൂന്ന് പ്രതികൾക്ക് രക്ഷപ്പെടാ ൻ സൗകര്യം ഒരുക്കിയതിനാണ് ഇവർ കേസിൽ ഉൾപ്പെട്ടത്. ഇതോടെ കരീലക്കുളങ്ങര കരുവറ്റംകുഴി പുത്തൻപുരയിൽ താജുദ്ദീെൻറ മകൻ ഷമീർഖാനെ (24) കാർ കയറ്റി കൊല്ലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി.
കൃത്യത്തിൽ നേരിട്ട് പെങ്കടുത്ത കായംകുളം മാർക്കറ്റ് പുത്തൻകണ്ടത്തിൽ അജ്മൽ (20), എരുവ പടിഞ്ഞാറ് മേനാന്തറയിൽ സഹ്ൽ (21) എന്നിവരെ തീവണ്ടിയിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിെൻറ സഹായത്തോടെ സേലത്തുനിന്നാണ് പിടികൂടിയത്. കാർ ഒാടിച്ചിരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം െഎക്യജങ്ഷൻ വലിയവീട്ടിൽ ഷിയാസിനെ (21) സംഭവദിവസംതന്നെ കിളിമാനൂരിൽനിന്ന് പിടികൂടി.
ഇവർക്ക് സഹായം നൽകിയ കിളിമാനൂർ മഠത്തിൽകുന്ന് ഇൗശ്വരിഭവനത്തിൽ സുഭാഷ് (29), എരുവ പടിഞ്ഞാറ് തുരുത്തിയിൽ ആഷിഖ് (24), എരുവ പടിഞ്ഞാറ് പുത്തൻപുര വടക്കതിൽ അജ്മൽ (23), കായംകുളം നമ്പലശ്ശേരിൽ ഫഹദ് (19), ചിറക്കടവം ആേൻറാ വില്ലയിൽ റോബിൻ (23), ചേരാവള്ളി തുണ്ടിൽ തെക്കതിൽ ശരത് (19) എന്നിവരാണ് മറ്റ് പ്രതികൾ. ഇതിൽ സുഭാഷ് മറ്റൊരു കേസിൽ റിമാൻഡിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.