തിരുവനന്തപുരം: കൂടത്തായി കേസ് സംബന്ധിച്ച വിവരങ്ങൾ മാസങ്ങൾക്കുമുമ്പ് സര്‍ക്കാറിെൻറയും പൊലീസിെൻറയും കൈവശമുണ്ടായിട്ടും ഉപതെരഞ്ഞെടുപ്പ് സമയത്ത് പുറത്തുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിണറായി സര്‍ക്കാറിെൻറ ദയനീയപ്രകടനം ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്യാതിരിക്കാനുള്ള കുറുക്കുവഴിയാണിത്.
ശബരിമല ഉൾപ്പെടെ സുപ്രധാന വിഷയങ്ങള്‍ അപ്രസക്തമാക്കാനുള്ള അജണ്ടയുടെ ഭാഗം കൂടിയാണിത്. കേരളത്തെ നടുക്കിയ കൊലപാതക പരമ്പരയില്‍ ഉള്‍പ്പെട്ട യഥാർഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. എന്നാൽ, ആഭ്യന്തരമന്ത്രിയുടെയും പൊലീസ് മേധാവിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും അറിവോടെയാണ് കൂടത്തായി കേസില്‍ ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഈ നാടകം തുടരും.
മഞ്ചേശ്വരത്തെ ഇടത് സ്ഥാനാർഥിയെക്കുറിച്ച് ആക്ഷേപങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിെൻറ ചരിത്രം അറിയാവുന്നതിനാലാണ്. ബി.ജെ.പി സ്ഥാനാർഥി രവീശതന്ത്രിയില്‍നിന്ന് അനുഗ്രഹം വാങ്ങിയാണ് അദ്ദേഹം മത്സരത്തിനിറങ്ങിയത്. ഈ തെരഞ്ഞെടുപ്പില്‍ ശബരിമല വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നത് ശങ്കർറെയാണ്.
പാലാ ഉപതെരഞ്ഞെടുപ്പ് പിണറായി സര്‍ക്കാറിനുള്ള അംഗീകാരമാണെന്ന് അവകാശപ്പെടുന്നവര്‍ വിഡ്ഢികളുടെ ലോകത്താണ്. പാലായില്‍ എന്‍.ഡി.എക്ക് നഷ്ടമായ 7000 വോട്ട് എങ്ങോട്ടാണ് പോയതെന്ന് പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.