കോഴിക്കോട്: ഈജിപ്തിൽ ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറ് ഡോ. മുഹമ ്മദ് മുർസിയുടെ രക്തസാക്ഷ്യം ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ജ നാധിപത്യ പോരാട്ടങ്ങൾക്ക് ശക്തിപകരുമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ്. ‘വിശ്വാസം, ധീരത, രക്തസാക്ഷ്യം’ എന്ന തലക്കെട്ടിൽ സോളിഡാരിറ്റിയും എസ്.ഐ.ഒയും സംയുക്തമായി കോഴിക്കോട്ട് സംഘടിപ്പിച്ച ‘ശഹീദ് മുർസി’ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുർസിയുടേതടക്കമുള്ള രക്തസാക്ഷിത്വങ്ങൾ സത്യത്തിനും നീതിക്കുംവേണ്ടി നിലയുറപ്പിക്കാനുള്ള പ്രേരണയാണ് പിൻഗാമികൾക്ക് നൽകുന്നത്. ജനാധിപത്യത്തിെൻറ സംരക്ഷകരെന്ന് വീമ്പുപറയുന്ന ലോകശക്തികളുടെ പിന്തുണയോടുകൂടിയാണ് ഏകാധിപത്യത്തെ മറികടന്ന് സ്ഥാപിതമായ ജനാധിപത്യ സർക്കാറിനെ ഈജിപ്തിൽ അട്ടിമറിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി അസിസ്റ്റൻറ് അമീർ ശൈഖ് മുഹമ്മദ് കാരകുന്ന്, കേന്ദ്ര പ്രതിനിധിസഭാ അംഗം ആർ. യൂസുഫ്, ഐ.പി.എച്ച് അസി. ഡയറക്ടർ കെ.ടി. ഹുസൈൻ, സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സാലിഹ് കോട്ടപ്പള്ളി, ജമാഅത്തെ ഇസ്ലാമി കോഴിക്കോട് ജില്ല പ്രസിഡൻറ് വി.പി. ബഷീർ, സോളിഡാരിറ്റി ജനറൽ സെക്രട്ടറി ഉമർ ആലത്തൂർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.