കൊച്ചി: കുട്ടികൾക്കെതിരായ അതിക്രമം തടയുന്നതിന് രക്ഷിതാക്കളെ ബോധവത്കരിക്കാ ൻ സർക്കാർ. ‘കരുതൽ സ്പർശം’ എന്ന പേരിൽ സംസ്ഥാന വനിത, ശിശുവികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. ഉത്തരവാദിത്ത രക്ഷാകർതൃത്വം എന്ന ആശയത്തിലൂന്നിയുള്ള പദ്ധതി വിവ ിധ ചൂഷണങ്ങൾക്കെതിരെ കുട്ടികൾക്ക് പ്രതിരോധമൊരുക്കാൻ ലക്ഷ്യമിട്ടുള്ളതുകൂടിയാണ്. ശിശുസംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയിട്ടും സംസ്ഥാനത്ത് കുട്ടികൾക്കെതിരായ അതിക്രമം ഓരോ വർഷവും കൂടുകയാണ്. 2009ന് ശേഷം ഇതുവരെ 23,188 കേസുകൾ റിപ്പോർട്ട് ചെയ്തു.
2009ൽ ആകെ കേസുകൾ 589 ആയിരുന്നെങ്കിൽ കഴിഞ്ഞവർഷം 4,008 ആയി. ഈ വർഷം ജൂൺ വരെ 2,143. 90 ശതമാനവും സംഭവിക്കുന്നത് സ്വന്തം വീടുകളിലാണ്. കുട്ടികളുടെ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് രക്ഷിതാക്കൾക്ക് ശരിയായ അറിവില്ലാത്തതാണ് പ്രധാന കാരണമെന്നാണ് കണ്ടെത്തൽ. പ്രത്യേകിച്ച് യുവാക്കളായ രക്ഷിതാക്കളുടെ പരിചയക്കുറവും കൃത്യമായ മാർഗനിർദേശം ലഭിക്കാൻ സംവിധാനമില്ലാത്തതും പ്രശ്നങ്ങളെ സങ്കീർണമാക്കുന്നു. ലഹരി പദാർഥങ്ങളും സാങ്കേതികവിദ്യയുടെ ദുരുപയോഗവും മറ്റ് പെരുമാറ്റ വൈകല്യങ്ങളും കുട്ടികൾക്കിടയിൽ കൂടുന്നതാണ് മറ്റൊരു പ്രശ്നം. ഇവക്കെല്ലാം കൂട്ടായും ശാസ്ത്രീയമായും പരിഹാരം കാണുക എന്ന നിലയിലാണ് ‘കരുതൽ സ്പർശ’ത്തിെൻറ ആസൂത്രണം.
രക്ഷിതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ ഫലപ്രദമായി നിറവേറ്റാനും സാമൂഹികവും വൈകാരികവുമായ പ്രശ്നങ്ങൾ നേരിടുന്ന കുട്ടികൾക്ക് മാനസിക പിന്തുണ നൽകാനും രക്ഷിതാക്കളെ പ്രാപ്തരാക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്ക് മാർഗനിർദേശം നൽകുന്നതിന് സംസ്ഥാനത്തുടനീളം പേരൻറിങ് ഗൈഡൻസ് കേന്ദ്രങ്ങൾ തുറക്കും. അംഗൻവാടികൾ, സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ചും ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ആദ്യഘട്ടത്തിൽ ഒരു പഞ്ചായത്തിൽ അഞ്ച് പരിപാടികൾ വീതമാണ് ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് പേഴ്സൺമാരാകും ക്ലാസുകൾ നടത്തുക. രക്ഷിതാക്കൾക്കായി കൈപ്പുസ്തകവും തയാറാക്കും. പദ്ധതിക്കായി സർക്കാർ 1.18 കോടി അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.