തിരുവനന്തപുരം: ആധുനിക ഭക്തിയുടെ ദർശനം മുണ്ട് ഉയർത്തിക്കാട്ടലും അസഭ്യം പറയലുമെന്ന് സ്വാമി സന്ദീപാനന്ദഗിരി. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ശബരിമല: സ്ത്രീപ്രവേശനവും സുപ്രീംകോടതി വിധിയും’ പൊതുസംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാമി വിവേകാനന്ദൻ പറഞ്ഞ കേരളത്തിെൻറ മതഭ്രാന്താണ് നാമജപഘോഷയാത്രയുടെ രൂപത്തിൽ ശബരിമല പരിസരത്ത് നടക്കുന്നത്. ഭാരതത്തിെൻറ ഹൈന്ദവ ദർശനത്തിൽ പരമോന്നത ഭക്തിയെ പ്രതിപാദിക്കുന്ന നാരദ ഭക്തി സൂത്രത്തിൽ പോലും സ്ത്രീകളുമായി ബന്ധപ്പെടുത്തിയാണ് ഭക്തിയെ വർണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഭക്തിയുടെ അടിസ്ഥാനത്തിൽ ഒരാളെയും മാറ്റി നിർത്തുന്നത് ശരിയല്ലെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡൻറും ചലച്ചിത്ര സംവിധായകനുമായ ഷാജി എൻ. കരുൺ പറഞ്ഞു. ഗാന്ധിപാർക്കിൽ നടന്ന പൊതുസംവാദത്തിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന വൈസ് പ്രസിഡൻറുമാരായ പ്രഫ. വി.എൻ. മുരളി, ഡോ.എസ്. രാജശേഖരൻ, സംസ്ഥാന സെക്രട്ടറി വി. സീതമ്മാൾ, ചലച്ചിത്ര നിരൂപകൻ വി.കെ. ജോസഫ്, കവി മുരുകൻ കാട്ടാക്കട എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.