പാലക്കാട്: ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ പുതിയ ജനറൽ മാനേജറായി ഡെപ്യൂട് ടേഷനിൽ നിയമിക്കപ്പെട്ട കെ.എഫ്.സി മാനേജർക്ക് പൊതുമേഖലയിലുള്ള സർവീസ് എട്ടുമാസം മ ാത്രം. മന്ത്രി കെ.ടി. ജലീലിെൻറ ബന്ധു കെ.ടി. അദീബ് രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. സർവിസ് ചട്ടപ്രകാരം സർക്കാർ, പൊതുമേഖല, അർധ സർക്കാർ ജീവനക്കാരെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാം. എന്നാൽ, നിയമനം സ്ഥിരപ്പെടുന്നതിന് മുമ്പ് ഡെപ്യൂേട്ടഷൻ അപേക്ഷ പരിഗണിക്കുന്നത് ചട്ടലംഘനമാണ്. 2019 ഫെബ്രുവരിയിലാണ് ജി.എം തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഈ തസ്തികയിൽ നിയമിക്കപ്പെട്ട വ്യക്തി കെ.എഫ്.സിയിൽ ജോലിയിൽ പ്രവേശിച്ചത് 2018 ജൂൺ 27നാണെന്ന് വിവരാവകാശ രേഖകളിൽ പറയുന്നു.
കെ.എഫ്.സിയിൽ പ്രബേഷൻ ഡിക്ലയർ ചെയ്ത് നിയമനം സ്ഥിരപ്പെടുത്തുന്നതിനു മുമ്പ് തന്നെ ഡെപ്യൂട്ടേഷൻ അപേക്ഷ ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ജി.എം തസ്തികയിലേക്ക് പരിഗണിച്ചത് വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കെ.എഫ്.സിയിൽ മാനേജർ തസ്തികയിലുള്ള ഇവർക്ക് ഉയർന്ന തസ്തികയായ ജി.എം തസ്തികയിൽ നിയമനം നൽകിയതും ചട്ടവിരുദ്ധമാണ്. സമാനതസ്തികയിൽ മാത്രമേ ഡെപ്യൂേട്ടഷൻ നിയമനം പാടൂവെന്നാണ് ചട്ടം.
സർവിസ് ഒരു വർഷമാക്കി കാണിക്കാൻ കോർപറേഷനിൽ നിയമന ഉത്തരവ് നൽകുന്നത് േബാധപൂർവം ദീർഘിപ്പിച്ചതായും ആരോപണമുണ്ട്. ജനറൽ മാനേജർ തസ്തികയിലേക്കാവശ്യമായ അടിസ്ഥാന പ്രവർത്തന പരിചയം മൂന്നു വർഷമാണ്.
ഇൻറർവ്യൂവിൽ പങ്കെടുത്ത അഞ്ചു പേരിൽ ഏറ്റവും ജൂനിയറായ ആൾക്കാണ് നിയമനം നൽകിയതെന്ന ആക്ഷേപവുമുണ്ട്. സഹകരണ മേഖലയിൽ അഞ്ച് വർഷത്തിൽ കൂടുതൽ ജോലി ചെയ്ത രണ്ടു പേരുടെ അപേക്ഷ പോലും നിയമനത്തിന് പരിഗണിച്ചിരുന്നില്ല. മൂന്ന് വർഷത്തിനുള്ളിൽ ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷനിൽ മുപ്പതോളം താൽക്കാലിക നിയമനം നടത്തിയത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനെ അറിയിക്കാതെയാണ്. പി.എസ്.സി മുഖേന സ്ഥിരം നിയമനം നടത്തേണ്ട കോർപറേഷൻ ഇതുവരെ ഒരാളെപോലും നിയമിച്ചിട്ടില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.