തിരുവനന്തപുരം: പ്രവാസി സഹോദരങ്ങൾ നാടിൻെറ നട്ടെല്ലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് ബാധയുമായ ി ബന്ധപ്പെട്ട് പ്രവാസികൾക്കെതിരെ പ്രത്യേക വികാരം പലരും കാണിക്കുന്നുണ്ട്. ഇത് ഒഴിവാക്കണം. ഈ രോഗം എല്ലാ രാജ ്യങ്ങളിലും പടർന്നുപിടിച്ച സംഭവമാണ്. ഇതിന് ഏതെങ്കിലും ഒരു വ്യക്തിയെ കുറ്റപ്പെടുത്താനാവുന്നില്ല.
മലയാളികൾ ലോകത്താകെ വ്യാപിച്ചുകിടക്കുന്നവരാണ്. മണലാര്യണത്തിലടക്കം അധ്വാനിച്ച് അവരുടെ വിയർപ്പിൻെറ കാശിലാണ് നാം ഇവിെട കഞ്ഞികുടിച്ച് നടന്നത്. ഇത് ആരും മറന്നുപോകരുത്. അവർ പോയ ചില നാടുകളിൽ പ്രശ്നങ്ങളുണ്ടായപ്പോൾ നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചു. തിരിച്ചുവന്നപ്പോൾ ന്യായമായ പ്രതിരോധ നടപടികൾ എല്ലാവരും സ്വീകരിച്ചു.
ഒറ്റപ്പെട്ട ആളുകൾ ഇത് ലംഘിച്ചിട്ടുണ്ട്. അതിൻെറ ഭാഗമായി പ്രവാസികളെ ഒന്നടങ്കം അപഹസിക്കരുത്. പ്രവാസി സഹോദരങ്ങൾക്ക് നാട്ടിലെ കുടുംബത്തെക്കുറിച്ച് ഉത്കണ്ഠ ഉണ്ടാകും. എന്നാൽ, അത് സംബന്ധിച്ച് പേടി വേണ്ട. നിങ്ങൾ അവിടെ സുരക്ഷിതരായി കഴിയുക. ഇവിടെയുള്ള നിങ്ങളുടെ കുടുംബങ്ങൾ സുരക്ഷിതരായിരിക്കും. ഈ നാട് എപ്പോഴും നിങ്ങളുടെ കൂടെയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.