പെരുമ്പാവൂര്‍: നാട്ടിലേക്ക് മടങ്ങാനാകാതെ ജീവനൊടുക്കിയ അന്തര്‍ സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം ആംബുലന്‍സില്‍ നാട്ടിലെത്തിച്ചു. കഴിഞ്ഞദിവസം കോടനാട് ആത്മഹത്യ ചെയ്ത ബംഗാള്‍ സ്വദേശിയായ ആസിഫ് ഇഖ്ബാലിെൻറ (22) മൃതദേഹമാണ് ചൊവ്വാഴ്ച നാട്ടിലെത്തിച്ചത്. നാട്ടിലേക്ക് പോകാനാവാത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
രണ്ട് തവണ ട്രെയിന്‍ ടിക്കറ്റ് ബുക്ക്ചെയ്തിരുന്നു. എന്നാല്‍, രണ്ടുതവണയും യാത്ര മുടങ്ങി. ഇതിനിടെ നടന്നുപോകാനും ആലോചിച്ചിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. കോടനാട്ടെ ഇഷ്ടികക്കളത്തിലായിരുന്നു ആസിഫിന് ജോലി. ലോക്ഡൗണ്‍ ആയതോടെ കൈയില്‍ പണമോ ഭക്ഷണമോ ഇല്ലാതെ വിഷമിച്ചിരുന്നു.
നാട്ടുകാര്‍ പിരിവെടുത്ത 1.30 ലക്ഷം രൂപ ചെലവഴിച്ചാണ് ആസിഫിെൻറ മൃതദേഹം ഞായറാഴ്ച പശ്ചിമബംഗാളിലേക്ക് അയച്ചത്.
ചൊവ്വാഴ്ച മുര്‍ഷിദാബാദിലെ ദൊംകല്‍ ജില്ലയിലെ ഷിറോപാറയിലെത്തിച്ച് ഖബറടക്കി. അതേസമയം, മറ്റു പ്രശ്നങ്ങളെത്തുടര്‍ന്നുള്ള മാനസിക ബുദ്ധിമുട്ടിലാണ് ആസിഫ് ആത്മഹത്യ ചെയ്തതെന്ന് കോടനാട് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.