തൃശൂർ: മൂന്ന് ബജറ്റുകളിൽ പ്രഖ്യാപിച്ച് ഉത്തരവിറക്കിയ സ്കൂൾ പാചക തൊഴിലാളികളു ടെ വേതന വർധനവ് ഇതുവരെ അനുവദിച്ചില്ല. മൂന്ന് വർഷമെത്തിയ കുടിശ്ശിക എന്ന് നൽകാമെന ്ന് പിന്നീട് തീരുമാനിക്കുമെന്നാണ് സർക്കാറിെൻറ വിശദീകരണം. പൊതുവിദ്യാഭ്യാസ സംരക്ഷ ണ യജ്ഞത്തിെൻറ ഭാഗമായി സ്കൂളുകൾ ഹൈടെക് ആവുകയും സ്കൂളിെൻറ ഭൗതിക സൗകര്യ സാഹചര്യങ്ങള ുമടക്കം മാറുമ്പോഴാണ് തുച്ഛതുകയിൽ തൊഴിലെടുക്കുന്ന സ്കൂൾ പാചക തൊഴിലാളികളുടെ ആനുകൂല്യം നിഷേധിച്ച സർക്കാർ നടപടി.
2016ൽ സർക്കാർ നിശ്ചയിച്ച 400 രൂപയാണ് ഇപ്പോഴും സ്കൂൾ പാചക തൊഴിലാളികൾക്ക് കൂലി. 500 കുട്ടികൾക്ക് വരെ 400രൂപയും മുകളിേലാട്ട് 475 രൂപയുമാണ് ഇപ്പോൾ അനുവദിക്കുന്നത്. 2017-2018, 2018-2019, 2019-2020 ബജറ്റുകളിലാണ് 50 രൂപ വീതം വർധിപ്പിച്ചത്. ഇതിൽ വർധിപ്പിച്ച തുക ഈ ആഗസ്റ്റിലെ വേതനത്തോടൊപ്പം (സെപ്റ്റംബറിൽ) ലഭിക്കുമെന്നും 2017 ഏപ്രിൽ മുതൽ 2019 ആഗസ്റ്റ് വരെയുള്ള കുടിശ്ശിക എന്ന് നൽകുമെന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നുമാണ് ഉത്തരവ്.
വർധിപ്പിച്ച തുക ആഗസ്റ്റിലെ വേതനത്തോടൊപ്പം അനുവദിക്കുെമന്ന പ്രഖ്യാപനവും പൊള്ളയായി. സെപ്റ്റംബറിൽ ഓണമായിട്ടും വേതനം അനുവദിക്കാതെ തൊഴിലാളികളെ വലച്ചു. പിന്നീട് മന്ത്രിയുടെ പ്രത്യേക ഇടപെടലോടെയാണ് പലർക്കും പണം തലേദിവസമെങ്കിലും ലഭിച്ചത്. പന്ത്രണ്ടായിരത്തിലധികം തൊഴിലാളികൾ സംസ്ഥാനത്ത് സ്കൂൾ പാചക തൊഴിൽ രംഗത്തുണ്ട്.
വിധവകൾ, പട്ടികജാതി പിന്നാക്ക വിഭാഗങ്ങൾ അടക്കമുള്ളവരുമാണ് ഏറെയും ഈ മേഖലയിൽ ഉള്ളത്. ഉച്ചവരെ മാത്രമേ ഇവർക്ക് പണിയെടുക്കേണ്ടതുള്ളൂ എന്നാണ് പറയുകയെങ്കിലും രാവിലെ തുടങ്ങുന്ന പണി, സ്കൂൾ പ്രവൃത്തി സമയം കഴിയും വരേയും നീളുന്നതാണ്. ഇപ്പോൾ പ്രാതലും, വിഭവ സമൃദ്ധമായ ഉച്ചഭക്ഷണവും കൂടിയായപ്പോൾ ഇരട്ടിജോലിഭാരത്തിലാണ് തൊഴിലാളികൾ. എന്നിട്ടും സർക്കാറിൽ നിന്നും കടുത്ത അവഗണനയിലാണ് ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.