കൊച്ചി: സി.എ വിദ്യാർഥിനി മിഷേൽ കായലിലേക്ക് ചാടുകയായിരുന്നെന്ന പ്രാഥമിക നിഗമനത്തിൽ ക്രൈംബ്രാഞ്ചും. മരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കെ ലഭ്യമായ സൂചനകൾ വിരൽചൂണ്ടുന്നത് ഇതിലേക്കാണെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പള്ളിയിൽ നിന്നിറങ്ങിയശേഷം ഗോശ്രീ പാലത്തിനടുത്ത കായൽവരെ മിഷേൽ എങ്ങനെ എത്തി എന്നതിലായിരുന്നു ഇതുവരെ ദുരൂഹത നിലനിന്നത്.
എന്നാൽ, ഇപ്പോൾ ലഭ്യമായ ഏഴ് സി.സി ടി.വി ദൃശ്യങ്ങളിൽ മിഷേൽ ഒറ്റക്ക് ലക്ഷ്യത്തിലേക്ക് നീങ്ങുന്നത് വ്യക്തമാണ്. കൂടാതെ, സാക്ഷിമൊഴികൾ വിശകലനം െചയ്തതിലും ലോക്കൽ പൊലീസിെൻറ നിഗമനത്തോട് ചേർന്നുനിൽക്കുന്ന നിരീക്ഷണമാണ് ക്രൈംബ്രഞ്ചിനുമെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. എന്നാൽ, മിഷേൽ കായലിൽ ചാടിയതിന് സാക്ഷികളില്ല. അതേസമയം, മൃതദേഹം കണ്ടെത്തിയയിടത്തെ പാലത്തിൽ മിഷേൽ എന്ന് സംശയിക്കുന്ന പെൺകുട്ടിയെ മരണം സംഭവിച്ചെന്ന് കണക്കാക്കുന്ന സമയത്തിനടുത്ത് കണ്ടതായി മൊഴിലഭിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ കൂടുതൽ വ്യക്തതവരുത്തി മാത്രം മുന്നോട്ടുപോകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം. തൽക്കാലം കൃത്യമായ നിഗമനത്തിലെത്താതെ പരമാവധി തെളിവുകൾ ശേഖരിക്കാനാണ് ശ്രമമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ, ഇതിനിടെ ജീവനൊടുക്കിയതാകാമെന്ന സൂചന ശരിവെക്കുന്ന നിർണായക മൊഴി മിഷേലിെൻറ കൂട്ടുകാരിയിൽനിന്ന് ലഭിച്ചു. ക്രോണിനുമായി അടുപ്പമുണ്ടായിരുന്ന മിഷേൽ, പേക്ഷ അയാളുടെ സാമീപ്യം പലപ്പോഴും ഭയപ്പെട്ടിരുന്നതായും ബന്ധത്തിെൻറ പേരിൽ ഏറെ സമ്മർദം നേരിട്ടിരുന്നതായും പെരുമ്പാവൂർ സ്വദേശിനിയായ കൂട്ടുകാരിയാണ് മൊഴിനൽകിയത്. ആൺ സഹപാഠികളോട് സംസാരിക്കുന്നത് ഇഷ്ടപ്പെടാതിരുന്ന ക്രോണിൻ ഇത് വിലക്കിയിരുന്നു. മറ്റ് സുഹൃത്തുക്കളെച്ചൊല്ലി ഭീഷണിപ്പെടുത്തലും പതിവായിരുന്നു. ഇക്കാരണങ്ങളാൽ വലിയ മാനസിക സംഘർഷത്തിലായിരുന്നു മിഷേൽ. നിരന്തരം കലഹവുമുണ്ടായിരുന്നു. ഇതേതുടർന്ന് പിന്മാറാൻ ആഗ്രഹിച്ചെങ്കിലും ക്രോണിെൻറ ഭീഷണി മൂലം കഴിഞ്ഞിരുന്നില്ല. എറണാകുളത്ത് ഒരേ ക്ലാസിൽ പഠിച്ചിരുന്ന ഇൗ കൂട്ടുകാരിക്കൊപ്പമായിരുന്നു മിഷേലിെൻറ താമസം. കൂട്ടുകാരി പിന്നീട് ചെന്നൈയിലേക്ക് പഠനം മാറ്റി. തുടർന്നാണ് മിഷേൽ ഹോസ്റ്റലിലേക്ക് മാറിയത്.
എന്നാൽ, താൻ മിഷേലിനെ അമിതമായി സ്േനഹിച്ചിരുന്നെന്നും സമ്മർദത്തിലാക്കും വിധം പെരുമാറിയിരുന്നില്ലെന്നുമാണ് ക്രോണിൻ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. മിഷേൽ നേരേത്ത ആത്മഹത്യശ്രമം നടത്തിയിട്ടുണ്ടെന്നും ക്രോണിൻ പറഞ്ഞതായാണ് സൂചന. വീട്ടുകാരുമായി വഴക്കുണ്ടായതിനെത്തുടർന്നാണേത്ര ഇത്. ഇക്കാര്യം തമാശയായി തന്നോട് പറഞ്ഞിട്ടുണ്ടെന്നും ക്രോണിൻ പറയുന്നു. മിഷേലുമായി ചാറ്റിങ് നടത്തിയിരുന്ന കൊല്ലം സ്വദേശി ക്രിസ്റ്റിയെന്ന യുവാവിനെ വിളിച്ചിരുന്നതായും ഇയാൾ സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.