കോഴിക്കോട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ വ ്യാപാരികൾ ചൊവ്വാഴ്ച കടകളടച്ച് സമരം ചെയ്യുമെന്ന് സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ അറിയിച്ചു. ജില്ല കലക്ടറേറ്റുകൾക്കു മുന്നിലും സെക്രേട്ടറിയറ്റിനു മുന്നിലും ധർണയും നടത്തും. ജി.എസ്.ടി വന്നിട്ടും വാറ്റിെൻറ പേരു പറഞ്ഞ് 2011 മുതൽ 16 വരെ കാലഘട്ടത്തിലെ പണമടക്കാനുള്ള നോട്ടീസുകൾ വ്യാപാരികൾക്ക് അയച്ചുകൊണ്ടിരിക്കുന്നതിൽ പ്രതിഷേധിച്ചാണിത്.
സ്റ്റേ ലഭിക്കണമെങ്കിൽ പോലും 30 ശതമാനം പണം മുൻകൂട്ടി അടക്കണമെന്നും ആവശ്യപ്പെടുന്നു. ചില ഉദ്യോഗസ്ഥർ പണമടച്ചില്ലെങ്കിൽ കട ജപ്തി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നു. മാവേലിക്കരയിൽ ഒരു ഉദ്യോഗസ്ഥൻ കട തുറക്കാൻ സമ്മതിക്കില്ല എന്നു പറഞ്ഞതിെൻറ പേരിൽ കടക്കാരൻ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.
ഈ വിവരം ധനകാര്യ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും അനുകൂല നടപടി ഉണ്ടായിട്ടില്ല. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ നവംബർ ഒന്നിന് സംസ്ഥാന സെക്രേട്ടറിയറ്റ് ചേർന്ന് അനിശ്ചിതകാല സമരം അടക്കം ആഹ്വാനം ചെയ്യുമെന്നും നസിറുദ്ദീൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.