നിലക്കൽ: കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരെ പെരുവഴിയിൽ ഇറക്കിവിട്ട് പൊലീസ്. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി തീർഥാടകരെ ബേസ് ക്യാമ്പായ നിലക്കലിൽപോലും പ്രവേശിപ്പിക്കാതെ ഇലവുങ്കലിൽ തടഞ്ഞ് മടക്കി അയച്ചു. ബസിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്തവരെപോലും ഇറക്കിവിട്ട പൊലീസ് നടപടി നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
സഞ്ചാരസ്വാതന്ത്ര്യം പോലും ഹനിക്കുന്ന നിലയിലേക്കാണ് പൊലീസിെൻറ നടപടികൾ േപായത്. നിരോധാജ്ഞയുടെ പേരിൽ ഇലവുങ്കൽ മുതൽ സന്നിധാനം വരെ പൊലീസ് കൈയടക്കിയ നിലയായിരുന്നു ഞായറാഴ്ച. പത്തനംതിട്ട മുതൽ പ്രധാന കവലകളിലെല്ലാം പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഇലവുങ്കൽ മുതൽ വഴിനീളെ വാഹനങ്ങൾ തടഞ്ഞ് പൊലീസ് പരിശോധന നടത്തി. രാവിലെ വാഹനങ്ങളെല്ലാം ഇലവുങ്കലിൽ തടയുകയായിരുന്നു. മാധ്യമപ്രവർത്തകരെയും ഇവിടെ തടഞ്ഞുെവച്ചു. 11 മണിയോടെ തടച്ചിൽ നിലക്കലിലേക്ക് മാറ്റി. ഉച്ചയോടെയാണ് തീർഥാടകരുടെ വാഹനങ്ങൾ എത്തിത്തുടങ്ങിയത്. ഇതര സംസ്ഥാനക്കാരായിരുന്നു എല്ലാവരും. ഇവരുടെ വാഹനങ്ങൾ ഇലവുങ്കലിൽ തടഞ്ഞ പൊലീസ് തിങ്കളാഴ്ച മുതലേ കടത്തിവിടുകയുള്ളൂവെന്നും മടങ്ങിപ്പോകാനും നിർദേശിക്കുകയായിരുന്നു.
പമ്പയിലും സന്നിധാനെത്തയും വ്യാപാര സ്ഥാപനങ്ങളിലെ തൊഴിലാളികളെയും അവിടേക്ക് സാധനങ്ങളുമായെത്തുന്ന വാഹനങ്ങളും എല്ലാം പൊലീസ് തടഞ്ഞിട്ടു. നട തുറക്കുേമ്പാൾ എത്തുന്ന തീർഥാടകർക്ക് പമ്പയിലും സന്നിധാനത്തും ഭക്ഷണം ലഭിക്കുമോ എന്ന ആശങ്കയുമുണ്ട്.
രാത്രി 9 മണിക്ക് മാധ്യമങ്ങളെ പമ്പയിലേക്ക് കടത്തിവിടാൻ പൊലീസ് അനുമതി നൽകി. ഐ.ജി അശോക് യാദവാണ് മാധ്യമ പ്രവര്‍ത്തകരെ കടത്തിവിടാന്‍ നിര്‍ദേശം നല്‍കിയത്. എന്നാൽ ത്രിവേണിപാലത്തിൽ വെച്ച് മാധ്യമപ്രവർത്തകരുടെ വാഹനം പൊലീസ് വീണ്ടും തടഞ്ഞു. വാഹനങ്ങളെ പമ്പയിലേക്ക് കടത്തിവിടില്ലെന്നും നടന്ന് പോകാമെന്നും മാധ്യമപ്രവർത്തകരോട് പൊലീസ് അറിയിച്ചു.
തുലാമാസ പൂജക്ക് മുമ്പ് ഒക്ടോബർ 17 മുതൽ വലിയ സംഘർഷമായിരുന്നു സന്നിധാനത്തും നിലക്കലിലും പമ്പയിലുമൊക്കെ ഉണ്ടായത്. സമാന സാഹചര്യം ഇത്തവണയും ഉണ്ടാകുമെന്ന സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് കനത്ത പൊലീസ് വലയം ഒരുക്കിയത്.
എ.ഡി.ജി.പി അനിൽ കാന്തിെൻറയും മൂന്ന് െഎ.ജിമാരുടെയും 10 എസ്.പിമാരുടെയും അടക്കം 2300ഒാളം പൊലീസുകാരെ സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിലേക്ക് നിയോഗിച്ചിട്ടുണ്ട്. എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിൽനിന്ന് ശബരിമലയിലേക്ക് വരുന്ന ഒാരോ ജങ്ഷനുകളിലും മൂന്നും നാലും പൊലീസുകാരെ വിന്യസിച്ചുള്ള സുരക്ഷ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച മുതൽ 29 മണിക്കൂർ മാത്രമാണ് നട തുറക്കുന്നത്.
നിരോധനാജ്ഞ നിലവിലുള്ള ഇലവുങ്കൽ മുതൽ സന്നിധാനംവരെ 35 കിലോമീറ്ററോളം പൂർണമായും പൊലീസ് ബന്തവസിലാണ്. ജീപ്പുകളിൽ സംഘമായി പൊലീസ് റോന്തുചുറ്റുന്നു. അതേസമയം, സംഘ്പരിവാര്‍ സംഘടനകള്‍ ശബരിമലയില്‍ വലിയ പ്രക്ഷോഭത്തിന് തയാറെടുക്കുന്നുവെന്നാണ് ഇൻറലിജന്‍സ് റിപ്പോര്‍ട്ട്. സ്ത്രീ പ്രവേശനം ഉണ്ടായാല്‍ തടയാന്‍ വയോധികമാരെ അണിനിരത്തിയുള്ള പ്രക്ഷോഭ പരിപാടികള്‍ക്ക് തയാറെടുക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ഞായറാഴ്ച പമ്പയിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. 50 വയസ്സ് കഴിഞ്ഞ 30 അംഗ വനിത പൊലീസിനെ സന്നിധാനത്ത് നിയോഗിക്കാൻ തീരുമാനമായിട്ടുണ്ട്.
സമരക്കാരെ നേരിടാൻ സന്നിധാനത്ത് കണ്ണീർവാതകം അടക്കം പൊലീസ് എത്തിച്ചതായാണ് വിവരം. ആംബുലൻസുകളും സജ്ജീകരിക്കുന്നുണ്ട്. ക്ഷേത്ര പ്രവേശനത്തിന് യുവതികളാരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട കലക്ടർ പി.ബി. നൂഹും എസ്.പി ടി. നാരായണനും പറഞ്ഞു. 15ഒാളം യുവതികൾ ദിവസങ്ങൾക്ക് മുേമ്പ ഫോണിലൂടെ പൊലീസ് സംരക്ഷണം തേടിയിരുന്നതായി സൂചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.