തിരുവനന്തപുരം: കോവിഡ്-19െൻറ സാഹചര്യത്തിൽ കേരളത്തിൽ മാധ്യമങ്ങൾ തടസ്സമില്ലാതെ പ്രവർത്തിക്കുെന്നന്ന് ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.സർക്കാർ നടപടികളും മുന്നറിയിപ്പും ജാഗ്രതപ്പെടുത്തലും ജനങ്ങളിലെത്തിക്കുന്നതിൽ മാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുന്നു. രോഗത്തെക്കുറിച്ചും സാഹചര്യത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിന് മാധ്യമങ്ങളോളം ശക്തിയുള്ള മറ്റൊരു സംവിധാനമില്ല. ഈ ഘട്ടത്തിൽ മാധ്യമങ്ങൾ പോസിറ്റീവ് വാർത്തകൾക്ക് പ്രാധാന്യം നൽകണം. ആശങ്കകൾ ഉയർത്തിക്കാട്ടേണ്ട സമയമല്ല ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മാധ്യമ മേധാവികളുമായി വിഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാനരഹിത കാര്യങ്ങളും വ്യാജ വാർത്തകളും പടരാതിരിക്കാൻ മാധ്യമങ്ങൾ വലിയ ശ്രദ്ധ പുലർത്തണം. അവശ്യ സർവിസ് എന്ന നിലയ്ക്കാണ് മാധ്യമങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നത്. ഇത് ദുരുപയോഗം ചെയ്യപ്പെടുെന്നന്ന ചിന്ത ജനങ്ങൾക്ക് ഉണ്ടാകാൻ പാടില്ല. ചാനലുകൾ മൈക്കുകൾ അണുമുക്തമാണെന്ന് ഉറപ്പാക്കണം. റിപ്പോർട്ടിങ്ങിന് പോകുമ്പോൾ വലിയ സംഘം ഒഴിവാക്കണം. പത്രവിതരണത്തിലും ശ്രദ്ധിക്കണം. പത്രങ്ങളിൽ പരസ്യ നോട്ടീസുകൾ െവച്ചു വിതരണം ചെയ്യുന്നത് ഈ ഘട്ടത്തിൽ കർശനമായി ഒഴിവാക്കണം.
ഏജൻറുമാർ പത്രങ്ങളുടെ മടക്ക് നിവർത്തി കൈകാര്യം ചെയ്യാൻ പാടില്ലെന്ന് നിർദേശിക്കണം.മാധ്യമപ്രവർത്തകരുടെ വാഹനങ്ങൾക്കും ഡി.എസ്.എൻ.ജികൾക്കും തടസ്സമുണ്ടാകാതെ ശ്രദ്ധിക്കും. മാധ്യമസ്ഥാപനങ്ങൾക്ക് മുടക്കമില്ലാതെ വൈദ്യുതി ലഭിക്കുന്നതിന് നടപടിയെടുക്കും. സുഗമ പ്രവർത്തനത്തിന് തടസ്സമുണ്ടായാൽ തദ്ദേശസ്ഥാപനങ്ങളുടെ ശ്രദ്ധയിൽപെടുത്തണം.
കോവിഡ്-19നെ നേരിടാൻ വലിയ സഹകരണമാണ് മാധ്യമങ്ങളിൽനിന്ന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീറാം വെങ്കിട്ടരാമെൻറ സസ്പെൻഷൻ പിൻവലിച്ചത് വെറുതെ ഇരുന്ന് ശമ്പളം വാങ്ങണ്ട, േജാലി െചയ്യെട്ട എന്ന നിലപാടിലാണ്. പൊതുജനാരോഗ്യ വിഷയത്തിൽ ശ്രീറാമിനുള്ള പരിചയവും കണക്കിലെടുത്തു. കേസിൽ ശ്രീറാമിന് സംരക്ഷണം നൽകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാറിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് മാധ്യമ മേധാവികൾ അറിയിച്ചു.
വിവിധ നിർദേശങ്ങളും അവർ മുന്നോട്ടുെവച്ചു. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് മാധ്യമ മേധാവികൾക്കായി വിഡിയോ കോൺഫറൻസ് സംവിധാനം ഒരുക്കിയത്. മന്ത്രി ഇ. ചന്ദ്രശേഖരൻ, ചീഫ് സെക്രട്ടറി ടോം ജോസ്, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി വി.എസ്. സെന്തിൽ എന്നിവരും വിഡിയോ കോൺഫറൻസിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.