ശക്തമായ  മഴക്ക് സാധ്യത

തിരുവനന്തപുരം: ഒഡിഷ തീരത്ത് രൂപംകൊള്ളുന്ന ന്യൂനമർദത്തി‍െൻറ ഭാഗമായി സംസ്ഥാനത്ത് അടുത്ത 48 മണിക്കൂറിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. 12 മുതൽ 22 സെ.മി വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ പലഭാഗങ്ങളിലും ഇന്നും നാെളയും അതിശക്തമായ മഴക്ക് സാധ്യതയുണ്ട്.

ന്യൂനമർദത്തി‍െൻറ സാന്നിധ്യംമൂലം കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍നിന്ന് മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ഇതൂമൂലം അറബിക്കടലിെൻറ മധ്യഭാഗത്തും, തെക്ക് പടിഞ്ഞാറ് ഭാഗത്തും, കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ അകാന്‍ സാധ്യതയുണ്ട്. അടുത്ത 48 മണിക്കൂർ കനത്ത വേലിയേറ്റത്തിനും കരക്കാറ്റിനും സാധ്യതയുള്ളതായി ഇന്ത്യൻ നാഷനൽ സെൻറർ ഫോർ ഓഷൻ ഇൻഫർമേഷൻ സർവിസും മുന്നറിയിപ്പ് നൽകി. ഉച്ചക്ക് 12 മുതൽ മൂന്നുവരെയും രാത്രി 10 മുതൽ പുലർച്ചെ രണ്ടുവരെയും ആയിരിക്കും കേരളത്തിൽ വേലിയേറ്റം.

Tags:    
News Summary - May Heavy rain soon-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.