മരട്: പരിസ്ഥിതി ആഘാതപഠനം; ഹരജി തള്ളി

ന്യൂഡൽഹി: മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിന് മുമ്പ് പരിസ്ഥിതി ആഘാതപഠ നം നടത്തണമെന്ന് ആവശ്യപ്പെട്ട് മരട് സ്വദേശി സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി.

ഹരജിക്കാരനായ എൻ.ജി. അഭിലാഷിന് മരട് കേസിൽ ഇടപെടുന്നതിനുള്ള അടിസ്ഥാനമില്ലെന്ന് ജസ്റ്റിസുമാരായ അരുൺ മിശ്ര, രവീന്ദ്ര ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കി. കേസ് അടിയന്തരമായി കേൾക്കണമെന്ന ആവശ്യം ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.

ഫ്ലാറ്റ് സമുച്ചയം പൊളിക്കുമ്പോൾ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സംസ്ഥാന സർക്കാർ പരിഗണിക്കുന്നില്ല എന്നാണ് അഭിലാഷ് ഹരജിയിൽ ബോധിപ്പിച്ചത്. 20 നിലയുള്ള കെട്ടിടം ഒറ്റയടിക്ക് പൊളിച്ചുനീക്കുന്നത് ഒരുപാട് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    
News Summary - maradu; study related to environmental effect; plea rejected -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.