സുപ്രീംകോടതിയിൽ ഹരജി; ഫ്ലാറ്റ് പൊളിക്കുംമുമ്പ് പാരിസ്ഥിതികാഘാതം പഠിക്കണം

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുംമുമ്പ് പാരിസ്ഥിതികാഘാത പഠനം നടത്തണമെന്ന് ആ വശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹരജി. എറണാകുളം നെട്ടൂർ സ്വദേശി എൻ.ജി. അഭിലാഷാണ് റിട ്ട് ഹരജി ഫയൽ ചെയ്തത്. പൊളിക്കാൻ നിർദേശിച്ച ഫ്ലാറ്റ് സമുച്ചയങ്ങൾക്കൊന്നിെൻറ 100 മീറ്റർ പരിധിയിൽ താമസിക്കുന്നയാൾ എന്ന നിലയിലാണ് ഇദ്ദേഹത്തിെൻറ ഹരജി.

60 വർഷമായി താൻ കുടുംബസമേതം താമസിക്കുന്ന പ്രദേശത്തെ ഫ്ലാറ്റ് പൊളിക്കലിെൻറ ആഘാതം ഇവിടത്തുകാരെ ബാധിക്കും. പാരിസ്ഥിതിക പഠനത്തിന് വിദഗ്ധ സംഘത്തെ നിയോഗിക്കണം. നിയമലംഘനങ്ങൾ നടത്തിയവരിൽനിന്ന് പിഴ ഈടാക്കണം. നിലവിെല കേസുമായോ ഫ്ലാറ്റ് ഉടമകളുമായോ തനിക്ക് ബന്ധമില്ലെന്നും ഹരജിക്കാരൻ വ്യക്തമാക്കുന്നുണ്ട്.

കേസ് സുപ്രീംകോടതി രജിസ്ട്രാർ ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കാൻ അടുത്തദിവസം അപേക്ഷ നൽകും.

Tags:    
News Summary - maradu flat in supreme court -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.