കൊച്ചി: തീരദേശ പരിപാലന നിയമം ലംഘിച്ചതിനെത്തുടർന്ന് സുപ്രീംകോടതി നിർദേശത്തി െൻറ അടിസ്ഥാനത്തിൽ മരടിൽ പൊളിച്ചുമാറ്റിയ പത്ത് ഫ്ലാറ്റുകളുടെ ഉടമകൾക്ക് കൂടി സർക്കാർ നഷ്ടപരിഹാരം അനുവദിച്ച് ഉത്തരവായി.
2,34,29,700 രൂപയാണ് അനുവദിച്ചത്. മരട് നഗരസഭ സെക്രട്ടറി നൽകിയ പട്ടികയിലുള്ള പത്ത് പേർക്കാണ് ആനുകൂല്യം ലഭിക്കുക. സുപ്രീംകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നതിനായി ജസ്റ്റിസ് (റിട്ട.) കെ. ബാലകൃഷ്ണൻ നായർ അധ്യക്ഷനായി സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.
സമിതിയുടെ ശിപാർശയുടെ അടിസ്ഥാനത്തിൽ ഇതിനകം 59,57,32,780 രൂപ നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. സമിതിയുടെ ആദ്യ സിറ്റിങ്ങുകളിൽ തീർപ്പാകാതെ നഗരസഭ സെക്രട്ടറിവഴി സർക്കാറിന് വിശദ പരിശോധനക്ക് സമർപ്പിച്ച പത്ത് അപേക്ഷകളിലാണ് ഇപ്പോൾ നഷ്ടപരിഹാരം അനുവദിച്ചത്.
തുക അനുവദിക്കുന്നതിന് മറ്റ് നിയന്ത്രണമൊന്നും ബാധകമല്ലെന്ന് ധനവകുപ്പിെൻറ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.