??? ???? ???????? ?????????????? ???????????

പൊളിഞ്ഞുവീണത് 12 സെക്കൻഡിനുള്ളിൽ

രാജ്യം കണ്ട ഏറ്റവും വലിയ കെട്ടിടസമുച്ചയം പൊളിക്കലിനാണ് എറണാകുളം ജില്ലയിലെ മരട് നഗരസഭ ‍ഇന്ന് സാക്ഷ്യം വഹിച്ചത്. തീരദേശ പരിപാലന നിയമം (സി.ആർ.ഇസഡ്) ലംഘിച്ച് നിർമിച ്ച ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആൽഫ സെറീൻ ഇരട്ട ടവർ എന്നിവയാണ് ഇന്ന് പൊളിച്ചത്. ഗോൾഡൻ കായലോരം , ജയിൻ കോറൽ കേവ് എന്നീ ഫ്ലാറ്റ് സമുച്ചയങ്ങൾ നിയന്ത്രിത സ്ഫോടനത്തിലൂടെ നാളെ തകർക്കും.

19 നില ഹോളിഫെയ്ത്ത് എച്ച്.ടു.ഒയാണ് ആദ്യം തകർത്തത്. മിനിറ്റുകൾക്കു ശേഷം ആൽഫ സെറീനിലെ ഇരട്ട കെട്ടിടവ ും തകർത്തു. ഫ്ലാറ്റുകളുടെ 100 മീറ്റർ മാറി സ്ഥാപിച്ച ബ്ലാസ്റ്റ് ഷെഡ്ഡുകളിൽനിന്ന് എക്സ്പ്ല ോഡർ അമർത്തിയാണ് സ്ഫോടനം നടത്തിയത്. നിശ്ചയിച്ചതിലും മിനുട്ടുകൾ വൈകിയാണ് ഹോളിഫെയ്ത്ത് എച്ച്.ടു. ഒയിലെ സ്ഫോടനം നടന്നത്. അഞ്ചു സെക്കൻഡിൽ കെട്ടിടം തകർന്നടിഞ്ഞു. ഇതിന് തൊട്ടടുത്തുള്ള തേവര പാലത്തിന് സ്ഫോടനത്ത ിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. ആൽഫ സെറീന്‍റെ ഒരു ഭാഗം വീണത് കായലിലേക്കാണ്. ഹോള ിഫെയ്ത്ത് എച്ച്.ടു.ഒ തകർന്നതു പോലെ ആൽഫ സെറീൻ പൂർണമായി തകർന്നിട്ടില്ല.

Full View


പൊളിക്കലുമായി ബന്ധപ്പെട്ട് അതീവ സുരക്ഷ സന്നാഹങ്ങളാണ് ഒരുക്കിയത്. പ്രദേശത്ത് രാവിലെ എട്ടുമുതൽ വൈകീട്ട് നാലുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊളിച്ചുമാറ്റിയ ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയത്. പൊലീസുകാരുടെയും മറ്റുവകുപ്പുദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ രാവിലെ എട്ടിന് തന്നെ പ്രദേശത്തെ മുഴുവനാളുകളെയും ഒഴിപ്പിച്ചതിന് ശേഷമാണ് ഫ്ലാറ്റുകൾ പൊളിച്ചത്. 12 സെക്കൻഡ് നീളുന്ന സ്ഫോടനമാണ് ഫ്ലാറ്റുകളെ നിലംപരിശാക്കിയത്. ഹോളിഫെയ്ത്ത് എഡിഫൈസ് എൻജിനീയറിങ്, ജെറ്റ് ഡെമോളിഷൻ എന്നീ കമ്പനികൾ ചേർന്നും ആൽഫയുടെ രണ്ടു കെട്ടിടങ്ങൾ വിജയ് സ്റ്റീൽസുമാണ് തകർത്തത്.

ചുമരുകളിൽ ദ്വാരങ്ങളിട്ടാണ് അമോണിയം നൈട്രേറ്റ് അടങ്ങിയ സ്ഫോടകവസ്തുക്കൾ നിറച്ചത്. ആൽഫയിൽ 343 കിലോ വീതവും ഹോളിഫെയ്ത്തിൽ 212 കിലോയും സ്ഫോടകവസ്തുക്കൾ നിറച്ചു. ആൽഫയിൽ 21,400 ടൺ, ഹോളിഫെയ്ത്തിൽ 21,450 ടൺ എന്നിങ്ങനെയാണ് പ്രതീക്ഷിക്കുന്ന അവശിഷ്ടത്തിെൻറ അളവ്.

വൈകി; 17 മിനിറ്റ്

കൊച്ചി: ജനുവരി 11ന് രാവിലെ 11ന് മരടിലെ ആദ്യ ഫ്ലാറ്റ് നിലംപതിക്കും. ശനിയാഴ്ച രാവിലെ 11വരെയും ഇതായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, വൈകിയത് 17 മിനിറ്റ്. നാവികസേനയുടെ പതിവ് ഹെലികോപ്ടർ പറക്കൽ പരിശീലനമാണ് ആസൂത്രണം തെറ്റിച്ചത്. ഇതോടെ സമയക്രമം തെറ്റി. പൊളിക്കലിനു മുമ്പുള്ള ആദ്യ സൈറൺ 10.31ന് മുഴങ്ങിയയുടൻ ചെറുറോഡുകളിലെ ഗതാഗതം നിരോധിച്ചു. പിന്നാലെ 10.55െൻറ രണ്ടാം സൈറണ് വേണ്ടി കാത്തിരിക്കുകയായിരുന്നു നാടൊന്നാകെ. ഇതിനിടയാണ് നാവികസേന ആസ്ഥാനത്തുനിന്ന് ഹെലികോപ്ടർ ഉയർന്നതും കൊച്ചിയുെട ആകാശത്ത് നിരവധി തവണ വട്ടമിട്ടു പറന്നതും.

ഫ്ലാറ്റുകൾക്കു മുകളിലോ നിരോധനാജ്ഞ പ്രഖ്യാപിച്ച വ്യോമമേഖലയിലോ അല്ല ഹെലികോപ്ടർ പറന്നതെന്ന് പിന്നീട് നാവിക സേന അധികൃതർ വ്യക്തമാക്കി. എങ്കിലും ഏതെങ്കിലും തരത്തിൽ അപാകതയുണ്ടാകുമോ എന്ന ആശങ്കയിൽ മേഖലയിൽനിന്ന് ഹെലികോപ്ടർ മാറ്റാൻ ജില്ല ഭരണകൂടം ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് 15 മിനിറ്റിലേറെ നീണ്ട പറക്കൽ അവസാനിപ്പിച്ചത്. കാത്തുനിന്നവരെല്ലാം ധരിച്ചത് ഇത് പൊളിക്കലിെൻറ ഭാഗമായ വ്യോമനിരീക്ഷണമാണെന്നാണ്.

ഹെലികോപ്ടർ പോയശേഷമാണ് ദേശീയപാതയിൽ ഗതാഗതം നിയന്ത്രിക്കാനുള്ള രണ്ടാം സൈറൺ മുഴങ്ങിയതും മറ്റു നടപടിക്രമങ്ങൾ തുടർന്നതും. ആദ്യ പൊളിക്കൽ വൈകിയതോടെ തുടർച്ചയെന്നോണം രണ്ടാം പൊളിക്കലും വൈകി.

നിയമലംഘനങ്ങളുടെ പതിറ്റാണ്ട്
ഒരു പതിറ്റാണ്ട് മുമ്പ് നടന്ന നിയമലംഘനങ്ങളുടെ കുടപിടിച്ചെത്തിയ വിവാദമാണ് പൊളിഞ്ഞു വീണത്. 2006ൽ, മരട് ഗ്രാമപഞ്ചായത്തായിരുന്ന കാലത്ത് അനധികൃതമായി അനുമതി നൽകിയ ഫ്ലാറ്റുകളുടെ നിർമാണം പുരോഗമിക്കവേ, പഞ്ചായത്ത് വിജിലൻസ് വിഭാഗമാണ് അഴിമതിയും ക്രമക്കേടും കണ്ടുപിടിച്ചത്. നിർമാണാനുമതി റദ്ദാക്കാനുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവു പ്രകാരം പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നൽകിയതോടെ തുടങ്ങുന്നു നിയമനടപടികൾ. നിർമാതാക്കൾ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടി.

ഇതിനിടെ, മരട് നഗരസഭയായി. അപ്പോഴേക്കും വർഷങ്ങൾ കടന്നുപോയി. ഇതിനകം നഗരസഭ കെട്ടിട നമ്പർ നൽകിയ ഫ്ലാറ്റുകൾ വിറ്റഴിച്ചു. വാങ്ങിയവർ താമസം തുടങ്ങി. ഹൈകോടതി വിധിക്കെതിരെ നഗരസഭയും േകരള കോസ്റ്റൽ സോൺ മാനേജ്മെൻറ് അതോറിറ്റി(കെ.സി.ഇസഡ്.എം.എ)യും ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജികൾ തള്ളി. തുടർന്ന് കൃത്യം നാലുവർഷം മുമ്പ്, 2016 ജനുവരിയിൽ കെ.സി.ഇസഡ്.എം.എ സുപ്രീംകോടതിയെ സമീപിച്ചു. മരട് ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ചരിത്ര നടപടികളിലെ വഴിത്തിരിവ് അതാണ്.

പൊളിക്കാൻ വിധിച്ചത് ജസ്റ്റിസ് അരുൺ മിശ്ര
ഫ്ലാറ്റ് സമുച്ചയങ്ങൾ സി.ആർ.ഇസഡ് രണ്ടിലാണോ മൂന്നിലാണോ എന്നു പഠിച്ച് റിപ്പോർട്ട് നൽകാൻ സുപ്രീംകോടതി നിയോഗിച്ച തദ്ദേശ സെക്രട്ടറി, ജില്ല കലക്ടർ, മരട് നഗരസഭ സെക്രട്ടറി എന്നിവരടങ്ങുന്ന സമിതി സി.ആർ.ഇസഡ് ത്രീയിലാണെന്ന് ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകി. ഇതിെൻറ അടിസ്ഥാനത്തിലാണ് മേയ് എട്ടിന് ജസ്റ്റിസ് അരുൺ മിശ്രയുടെ ചരിത്രപ്രധാനമായ പൊളിക്കൽ വിധി വന്നത്.

ഇതിെനതിരെ താമസക്കാരും രാഷ്ട്രീയപാർട്ടികളും സർക്കാറും പല തവണ എതിർപ്പുമായി എത്തിയെങ്കിലും വിലപ്പോയില്ല. സംസ്ഥാനത്തെ നിയമലംഘന‍ങ്ങൾ ചൂണ്ടിക്കാട്ടി, പൊളിക്കണമെന്ന അന്ത്യശാസനം ജസ്റ്റിസ് അരുൺ മിശ്ര ആവർത്തിച്ചതോടെ പ്രതിഷേധിച്ചവരെല്ലാം പത്തിതാഴ്ത്തി. പിന്നീടങ്ങോട്ട് പൊളിക്കലിെൻറ മുന്നൊരുമായിരുന്നു. നാല് ഫ്ലാറ്റുകളിലെ 350ലേറെ കുടുംബങ്ങളെ പുനരധിവസിപ്പിച്ചും നഷ്ടപരിഹാര നടപടിക്രമങ്ങൾ തുടങ്ങിയും പൊളിക്കൽ നടപടികൾക്ക് വേഗമേറി. നേതൃത്വം നൽകാൻ ‍സബ്കലക്ടർ സ്നേഹിൽ കുമാർ സിങിെൻറ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയെ നിശ്ചയിച്ചു. ഇതിനിടെ അനധികൃത ഫ്ലാറ്റ് നിർമിച്ചവർക്കെതിരെയും അനുമതി നൽകിയ പഞ്ചായത്ത് ഭരണസമിതി, ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കെതിരെയുമുള്ള ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുന്നു.


Tags:    
News Summary - Maradu Flat demolished 12 seconds-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.